![സ്നേഹവീട് പദ്ധതിയിലെ പത്താം ഭവനനിർമാണ തുക കൈമാറ്റം 19ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: കെ.വി. തോമസ് എംപി നേതൃത്വം നൽകുന്ന വിദ്യാധനം ട്രസ്റ്റിന്റെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലെ പത്താമത്തെ ഭവനനിർമാണ തുക കൈമാറ്റ ചടങ്ങ് 19നു നടക്കും. കലൂർ ആസാദ് റോഡിലുള്ള ഓടിപ്പാട്ടുപറന്പിൽ ഒ.എസ്. അംബിക എന്ന വീട്ടമ്മയ്ക്കാണ് വീടു നിർമിച്ചു നൽകുന്നത്.
ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീടുനിർമാണത്തിനുള്ള നാല് ലക്ഷം രൂപ അംബികയ്ക്കു കൈമാറും.
സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി വഴി അനുവദിച്ച ആദ്യഘട്ട തുക ഉപയോഗിച്ച് വീടുപണി നടക്കുന്നതിനിടെയാണ് പ്രളയം വന്നത്. ഇതേത്തുടർന്ന് നിർമാണത്തിലിരുന്ന വീടും തകർന്നു.
20 ശതമാനം പണികൾ പൂർത്തിയാക്കാതെ ലൈഫ് പദ്ധതിയിൽനിന്നു രണ്ടാംഘട്ട തുക അനുവദിക്കില്ല. ഇതോടെ വിഷമത്തിലായ വീട്ടമ്മയ്ക്കു കൈത്താങ്ങായാണ് വിദ്യാധനം ട്രസ്റ്റ സ്നേഹവീട് പദ്ധതിയിലേക്ക് വീട് നിർമാണം ഏറ്റെടുത്തതെന്നു കെ.വി. തോമസ് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു.
അംബികയുടെ പേരിലുള്ള ഒരു സെന്റ് സ്ഥലത്ത് 440 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരു നിലകളിലായി രണ്ടു കിടപ്പുമുറി, സ്വീകരണ മുറി, അടുക്കള, ശുചിമുറി എന്നിവയുൾപ്പെടെയാണു വീടു നിർമിച്ചു നൽകുന്നത്.
ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീടുനിർമാണത്തിനുള്ള നാല് ലക്ഷം രൂപ അംബികയ്ക്കു കൈമാറും.
സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി വഴി അനുവദിച്ച ആദ്യഘട്ട തുക ഉപയോഗിച്ച് വീടുപണി നടക്കുന്നതിനിടെയാണ് പ്രളയം വന്നത്. ഇതേത്തുടർന്ന് നിർമാണത്തിലിരുന്ന വീടും തകർന്നു.
20 ശതമാനം പണികൾ പൂർത്തിയാക്കാതെ ലൈഫ് പദ്ധതിയിൽനിന്നു രണ്ടാംഘട്ട തുക അനുവദിക്കില്ല. ഇതോടെ വിഷമത്തിലായ വീട്ടമ്മയ്ക്കു കൈത്താങ്ങായാണ് വിദ്യാധനം ട്രസ്റ്റ സ്നേഹവീട് പദ്ധതിയിലേക്ക് വീട് നിർമാണം ഏറ്റെടുത്തതെന്നു കെ.വി. തോമസ് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു.
അംബികയുടെ പേരിലുള്ള ഒരു സെന്റ് സ്ഥലത്ത് 440 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരു നിലകളിലായി രണ്ടു കിടപ്പുമുറി, സ്വീകരണ മുറി, അടുക്കള, ശുചിമുറി എന്നിവയുൾപ്പെടെയാണു വീടു നിർമിച്ചു നൽകുന്നത്.