+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂല്യ നിർണയത്തിൽ അപാകതയെന്ന്

മാനന്തവാടി: കഴിഞ്ഞ ദിവസം മേപ്പാടിയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ചോക്ക് നിർമാണ മത്സരത്തിന്‍റെ മൂല്യ നിർണയത്തിൽ അപാകതയെന്ന് മ
മൂല്യ നിർണയത്തിൽ അപാകതയെന്ന്
മാനന്തവാടി: കഴിഞ്ഞ ദിവസം മേപ്പാടിയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ചോക്ക് നിർമാണ മത്സരത്തിന്‍റെ മൂല്യ നിർണയത്തിൽ അപാകതയെന്ന് മത്സരാർഥികളുടെ ബന്ധുക്കൾ .
ഇതുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതി നൽകിയതായി എള്ളുമന്ദം സ്വദേശികളായ കെ.എ. ജോസ്, വി.ഇ. വർഗീസ് എന്നിവർ പറഞ്ഞു. അനർഹർക്ക് ഒന്നും രണ്ടും സ്ഥാനം നൽകിയതായി ഇവർ ആരോപിച്ചു. എച്ച്എസ് വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ എണ്ണം (393) ചോക്കുണ്ടാക്കിയ വിദ്യാർഥിക്ക് ഒന്നാം സ്ഥാനം നൽകിയപ്പോൾ 911 ചോക്കുണ്ടാക്കിയ കുട്ടിക്ക് രണ്ടാം സ്ഥാനവും 244 ചോക്കുണ്ടാക്കിയ കുട്ടിക്ക് മൂന്നാം സ്ഥാനവും 544 ചോക്കുണ്ടാക്കിയ കുട്ടിക്ക് നാലാം സ്ഥാനവും 876 ചോക്കുണ്ടാക്കിയ കുട്ടിക്ക് അഞ്ചാം സ്ഥാനവുമാണ് നൽകിയത്.
ചോക്കു നിർമാണ മത്സരത്തിന്‍റെ മാനദണ്ഡങ്ങളായ ചോക്കിന്‍റെ എണ്ണം, ഫിനിഷിംഗ്, മത്സരാർഥിയുടെ അറിവ്, ചോക്ക്പെട്ടി നിർമാണം, ചോക്ക് അടുക്കുന്ന രീതി എന്നിവ മൂല്യനിർണയത്തിൽ പരിഗണിച്ചിട്ടില്ല. ഇതുകാരണം അർഹയാവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി.
ഹയർസെക്കൻഡറിതല മത്സരത്തിലും ഇത്തരം അപാകങ്ങൾ പ്രകടമാണെന്നും ഇവർ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിക്കുമെന്നും ഡിഡിഇ കെ. പ്രഭാകരൻ പറഞ്ഞു.