![മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എൽഡിഎഫ് ഭരണം പൂർണ പരാജയമെന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മാനന്തവാടി: നഗരസഭയിലെ എൽഡിഎഫ് ഭരണം പൂർണ പരാജയമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും യുഡിഎഫ് കൗണ്‍സിലർമാർ പറഞ്ഞു. മൂന്നു വർഷത്തെ എൽഡിഎഫ് ഭരണം ജനങ്ങളെ ദുരിതത്തിലാക്കി. സെക്രട്ടറിയും ആവശ്യമായ ജീവനക്കാരും നഗരസഭാകാര്യാലയത്തിൽ ഇല്ല. ഓഫീസിലെത്തുന്ന സാധാരണക്കാരിൽ പലർക്കും സേവനം ലഭിക്കാത്ത സ്ഥിതിയാണ്. കാര്യാലയത്തിൽ ആദിവാസികളടക്കം നൽകുന്ന അപേക്ഷകൾ കാണാതാകുന്നതു ആവർത്തിക്കുകയാണ്.
മത്സ്യ-മാംസ മാർക്കറ്റ് കഴിഞ്ഞ സാന്പത്തികവർഷം 49,83,666 രൂപയ്ക്കാണ് ലേലത്തിൽ പോയത്.
നടപ്പു സാന്പത്തികവർഷം ലേലത്തുക 29,85,933 രൂപയായി കുറഞ്ഞു. ഭരണസമിതിയും കച്ചവടക്കാരും ഒത്തുകളിച്ചതാണ് നഗരസഭയ്ക്കു വൻ നഷ്ടത്തിനു കാരണമായത്.
മുനിസിപ്പൽ ബസ്സ്റ്റാൻഡ് കെട്ടിടം ഏകദേശം 20 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തി മൂന്നു വർഷം കഴിഞ്ഞെങ്കിലും 38 മുറികൾ ലേലം ചെയ്തു നൽകിയില്ല.
ഇതുമൂലം അരക്കോടി രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടായത്. സന്പൂർണ പാർപ്പിട പദ്ധതിയിൽ എഗ്രിമെന്റ് വച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണം ലഭ്യമാക്കിയില്ല. ആധുനിക മാർക്കറ്റ് നിർമിക്കാൻ 60 ലക്ഷം രൂപ വകയിരുത്തിയിട്ടും അഴുക്കുവെള്ളവും മാലിന്യവും സംസ്കരിക്കാൻ നടപടിയില്ല.
തൊഴിലുറപ്പു പദ്ധതിയിൽ സാധാരണക്കാർക്ക് ജോലി ലഭിക്കാത്ത സ്ഥിതിയാണ്. സ്പിൽ ഓവർ ജോലിയിൽ കരാറുകാർക്ക് 70 ലക്ഷം രൂപ നൽകാനുള്ളതിനാൽ പണികൾ എല്ലാംതന്നെ നിലച്ചിരിക്കയാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റിപ്പയർ ചെയ്യാതെയും കുത്തഴിഞ്ഞ ട്രാഫിക് സംവിധാനത്തിന് പരിഹാരം കാണാതെയും ഭരണസമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തെരുവുകച്ചവടക്കാരെ ദ്രോഹിക്കുന്നതിലും ഭരണസമിതി പിന്നിലല്ല.
യുഡിഎഫ് സമരം ഡിസംബർ ആദ്യവാരം തുടങ്ങും. നഗരസഭയിലെ മുഴുവൻ വാർഡുകളിലും സമരപ്രചാരണജാഥ നടത്തുമെന്നും കൗണ്‍സിലർമാർ പറഞ്ഞു.
ജേക്കബ് സെബാസ്റ്റ്യൻ, കടവത്ത് മുഹമ്മദ്, പി.വി. ജോർജ്, അബ്ദുൽ റഷീദ് പടയൻ, ഹുസൈൻ കുഴിനിലം, വി.ഡി. അരുണ്‍കുമാർ, ഷീജ ഫ്രാൻസീസ്, ശ്രീലത കേശവൻ, സ്റ്റർവിൻ സ്റ്റാൻലി എന്നിവർ പങ്കെടുത്തു.
മത്സ്യ-മാംസ മാർക്കറ്റ് കഴിഞ്ഞ സാന്പത്തികവർഷം 49,83,666 രൂപയ്ക്കാണ് ലേലത്തിൽ പോയത്.
നടപ്പു സാന്പത്തികവർഷം ലേലത്തുക 29,85,933 രൂപയായി കുറഞ്ഞു. ഭരണസമിതിയും കച്ചവടക്കാരും ഒത്തുകളിച്ചതാണ് നഗരസഭയ്ക്കു വൻ നഷ്ടത്തിനു കാരണമായത്.
മുനിസിപ്പൽ ബസ്സ്റ്റാൻഡ് കെട്ടിടം ഏകദേശം 20 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തി മൂന്നു വർഷം കഴിഞ്ഞെങ്കിലും 38 മുറികൾ ലേലം ചെയ്തു നൽകിയില്ല.
ഇതുമൂലം അരക്കോടി രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടായത്. സന്പൂർണ പാർപ്പിട പദ്ധതിയിൽ എഗ്രിമെന്റ് വച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണം ലഭ്യമാക്കിയില്ല. ആധുനിക മാർക്കറ്റ് നിർമിക്കാൻ 60 ലക്ഷം രൂപ വകയിരുത്തിയിട്ടും അഴുക്കുവെള്ളവും മാലിന്യവും സംസ്കരിക്കാൻ നടപടിയില്ല.
തൊഴിലുറപ്പു പദ്ധതിയിൽ സാധാരണക്കാർക്ക് ജോലി ലഭിക്കാത്ത സ്ഥിതിയാണ്. സ്പിൽ ഓവർ ജോലിയിൽ കരാറുകാർക്ക് 70 ലക്ഷം രൂപ നൽകാനുള്ളതിനാൽ പണികൾ എല്ലാംതന്നെ നിലച്ചിരിക്കയാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റിപ്പയർ ചെയ്യാതെയും കുത്തഴിഞ്ഞ ട്രാഫിക് സംവിധാനത്തിന് പരിഹാരം കാണാതെയും ഭരണസമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തെരുവുകച്ചവടക്കാരെ ദ്രോഹിക്കുന്നതിലും ഭരണസമിതി പിന്നിലല്ല.
യുഡിഎഫ് സമരം ഡിസംബർ ആദ്യവാരം തുടങ്ങും. നഗരസഭയിലെ മുഴുവൻ വാർഡുകളിലും സമരപ്രചാരണജാഥ നടത്തുമെന്നും കൗണ്‍സിലർമാർ പറഞ്ഞു.
ജേക്കബ് സെബാസ്റ്റ്യൻ, കടവത്ത് മുഹമ്മദ്, പി.വി. ജോർജ്, അബ്ദുൽ റഷീദ് പടയൻ, ഹുസൈൻ കുഴിനിലം, വി.ഡി. അരുണ്‍കുമാർ, ഷീജ ഫ്രാൻസീസ്, ശ്രീലത കേശവൻ, സ്റ്റർവിൻ സ്റ്റാൻലി എന്നിവർ പങ്കെടുത്തു.