![ചന്ദനസംരക്ഷണ പരിശീലനത്തിന് വനപാലക സംഘം മറയൂരിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മറയൂർ: കാഠിന്യമേറിയ ചന്ദന സംരക്ഷണ രീതികൾ കണ്ടുപഠിക്കുന്നതിന് സ്ത്രീകളടങ്ങിയ വനപാലക സംഘം മറയൂരിലെത്തി. വനം വകുപ്പിന്റെ അരിപ്പ അക്കാഡമിയിൽനിന്നുമാണ് 45 പേരടങ്ങിയ ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരുടെ സംഘം മറയൂരിലെത്തിയത്.
മറയൂർ ചന്ദന ഡിപ്പോയിൽ ലേലത്തിനായി ചന്ദനം ഒരുക്കുന്ന രീതികളും നടപടികളും സംഘം നേരിട്ടറിഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ ലേല വിപണിയും കണ്ടു മനസിലാക്കി. വ്യാഴാഴ്ച രാത്രി മറയൂർ കാന്തല്ലൂർ മേഖലകളിൽ സംഘം പട്രോളിംഗിനുംപോയി.
വന സംരക്ഷണത്തിൽ ഏറ്റവും കാഠിന്യമേറിയ മേഖലയാണ് മറയൂർ ചന്ദനക്കാടുകൾ.
ആയിരം കോടിയിലധികം വിലമതിക്കുന്ന 59,000 ചന്ദന മരങ്ങളാണ് മറയൂർ ചന്ദനക്കാടുകളിലുള്ളത്. ഇവയെ സംരക്ഷിക്കുന്നത് ഏറെ കാഠിന്യമേറിയ ജോലിയാണ്.
പുതിയതായി നിയമനം ലഭിച്ചവരും നിലവിൽ ജോലിചെയ്യുന്നവരും സംഘത്തിലുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആറുമാസവും കേരള പോലീസ് അക്കാഡമിയിൽ മൂന്നുമാസവും നീണ്ടുനിൽക്കുന്ന പരിശീലനമാണ് ഇവർക്കു നല്കുന്നത്.
മറയൂർ ചന്ദന ഡിപ്പോയിൽ ലേലത്തിനായി ചന്ദനം ഒരുക്കുന്ന രീതികളും നടപടികളും സംഘം നേരിട്ടറിഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ ലേല വിപണിയും കണ്ടു മനസിലാക്കി. വ്യാഴാഴ്ച രാത്രി മറയൂർ കാന്തല്ലൂർ മേഖലകളിൽ സംഘം പട്രോളിംഗിനുംപോയി.
വന സംരക്ഷണത്തിൽ ഏറ്റവും കാഠിന്യമേറിയ മേഖലയാണ് മറയൂർ ചന്ദനക്കാടുകൾ.
ആയിരം കോടിയിലധികം വിലമതിക്കുന്ന 59,000 ചന്ദന മരങ്ങളാണ് മറയൂർ ചന്ദനക്കാടുകളിലുള്ളത്. ഇവയെ സംരക്ഷിക്കുന്നത് ഏറെ കാഠിന്യമേറിയ ജോലിയാണ്.
പുതിയതായി നിയമനം ലഭിച്ചവരും നിലവിൽ ജോലിചെയ്യുന്നവരും സംഘത്തിലുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആറുമാസവും കേരള പോലീസ് അക്കാഡമിയിൽ മൂന്നുമാസവും നീണ്ടുനിൽക്കുന്ന പരിശീലനമാണ് ഇവർക്കു നല്കുന്നത്.