+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ടേശ്വരം പാർക്കിൽ കളിച്ചുല്ലസിക്കുന്നത് ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും

ഇരിങ്ങാലക്കുട: കുട്ടികളുടെ പാർക്ക്, സാധാരണ പാർക്ക് എന്നിവ പോലെയല്ല ഇത്. പാർക്കിന്‍റെ രൂപഭാവങ്ങളൊന്നും ഇതിൽ കാണില്ല. സിമന്‍റ് ബഞ്ചിൽ കുളിർക്കാറ്റേറ്റ് ഇരി
കണ്ടേശ്വരം പാർക്കിൽ  കളിച്ചുല്ലസിക്കുന്നത്  ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും
ഇരിങ്ങാലക്കുട: കുട്ടികളുടെ പാർക്ക്, സാധാരണ പാർക്ക് എന്നിവ പോലെയല്ല ഇത്. പാർക്കിന്‍റെ രൂപഭാവങ്ങളൊന്നും ഇതിൽ കാണില്ല. സിമന്‍റ് ബഞ്ചിൽ കുളിർക്കാറ്റേറ്റ് ഇരിക്കാമെന്ന് വ്യാമോഹിക്കരുത്. യഥാർഥ പാന്പുകളും അവയേക്കാൾ നന്നായി ഇഴയുന്ന മദ്യപാന്പുകളുമാണിവിടെ പലപ്പോഴുമുള്ളത്.
കണ്ഠേശ്വരം ക്ഷേത്രത്തേടു ചേർന്നു കിടക്കുന്ന നഗരസഭയുടെ സ്ഥലമാണ് നിലവിൽ കുട്ടികൾക്കുള്ള പാർക്ക് രൂപത്തിൽ നിർമിച്ചിരുന്നത്. കാടുകയറിയതിനാൽ തെരുവുനായ്്്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ് നഗരസഭയുടെ അധീനതയിലുള്ള ഈ 26.4 സെന്‍റ് സ്ഥലം.
വർഷങ്ങൾക്കു മുന്പ് ഒരു സ്വകാര്യവ്യക്തി നഗരസഭക്ക് വിട്ടുനൽകിയതാണ് ഈ ഭൂമി. ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് പാർക്കിനുള്ളിൽ ആരംഭിച്ച ആകർഷകങ്ങളായ വിനോദോപാധികൾ പലതും നശിച്ചുപോയി. ഉൗഞ്ഞാൽ തുടങ്ങിയ പലതും ഉൗ പാർക്കിൽ ഉണ്ടായിരുന്നുവെങ്കിലും ഇവയെല്ലാം തുരുന്പെടുത്തു നശിച്ച നിലയിലാണ്.
കഴിഞ്ഞ മുനിസിപ്പൽ ഭരണസമിതിയുടെ കാലഘട്ടത്തിൽ രണ്ടര ലക്ഷം രൂപ ചിലവിൽ ഈ പാർക്ക് നവീകരിക്കുന്നതിനും നടത്തിപ്പ് ചുമതല കണ്ഠേശ്വരം ക്ഷേത്രസമിതിയെ ഏൽപ്പിക്കുവാനും തീരുമാനിച്ചിരുന്നു. ചുറ്റും ടൈൽ വിരിച്ച് കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ കൂടുതൽ വാങ്ങുന്നതിനും പ്രായമെത്തിയവർക്ക് ഇരിക്കാനായി നാല് ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതിനുമായിരുന്നു ഈ തുക വിലയിരുത്തിയത്. വേണ്ട ത്ര രീതിയിലുള്ള നടപടികൾ പൂർത്തീകരിക്കാത്തതിനാൽ രണ്ടര ലക്ഷം രൂപ നഷ്ടപ്പെടുകയാണുണ്ടായത്.
പാർക്കിന്‍റെ റോഡിനിരുവശത്തെ തെരുവുവിളക്കുകൾ നോക്കുകുത്തിയായതോടെ രാതിയിൽ വെളിച്ചകുറവ്്് നേരിടുന്നതാണ് മറ്റൊരു പ്രശ്നം.
കഴിഞ്ഞ പല വർഷങ്ങളിലും പാർക്ക് നവീകരണത്തിനു നഗരസഭയിൽ പദ്ധതി സമർപ്പിക്കാറുണ്ടെങ്കിലും ഫണ്ടിന്‍റെ അഭാവം മൂലമാണ് നടക്കാതിരുന്നതെന്നും 2019-20 വർഷത്തിലും പദ്ധതി നടപ്പായില്ലെങ്കിൽ എംഎൽഎ ഫണ്ട ് ഉപയോഗിച്ച് പാർക്ക് നവീകരിക്കാൻ ശ്രമം നടത്തുമെന്നും പാർക്കിലെ കാട് വെട്ടിത്തെളിച്ച് ശുചീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും വാർഡ് കൗണ്‍സിലർ കെ.കെ. ശ്രീജിത്ത് പറഞ്ഞു.