പള്ളുരുത്തി: കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ചികിത്സ മുടങ്ങിയിട്ടു മാസങ്ങളായെങ്കിലും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി. കിടത്തി ചികിത്സ വേണ്ടിവരുന്ന നിരവധിപേർ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും രാത്രിയില്‍ ഒരുതരത്തിലുള്ള ചികിത്സയും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഡോക്ടർ ഇല്ലാത്തതിനാൽ ആശുപത്രി അടച്ചിടേണ്ട അവസ്ഥയിലെത്തി. ഇതുമൂലം രോഗികൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കിടത്തി ചികിത്സിക്കാൻ ആശുപത്രിയിൽ 30ഓളം കിടക്കകൾ ഉണ്ടെങ്കിലും തുടർചികിത്സ ആവശ്യമുള്ളവരെപ്പോലും കിടത്തി ചികിത്സക്കായി പ്രവേശിപ്പിക്കുന്നില്ല.
നാലു ഡോക്ടര്‍മാരാണ് ആശുപത്രിയിൽ ഉള്ളതെങ്കിലും മൂന്നുപേർ പരിശീലനത്തിനായി പോയിരിക്കുകയാണ്. നിലവിൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഡോക്ടര്‍ എത്തിയാണ് രാത്രി കാലങ്ങളിൽ ആശുപത്രിയിൽ എത്തുന്നവർക്ക് ചികിത്സ നല്‍കുന്നത്. പകരം ഡോക്ടറെ കണ്ടെത്താനോ ഡ്യൂട്ടി നിശ്ചയിച്ച് 24 മണിക്കൂര്‍ ചികിത്സ ലഭ്യമാക്കാനോ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള നിയമനങ്ങളും സൗകര്യങ്ങളും ആശുപത്രിയിൽ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ദിവസങ്ങളിൽ ഡോക്ടർ ഇല്ലാത്തതിനാൽ ആശുപത്രി അടച്ചിടേണ്ട അവസ്ഥയിലെത്തി. ഇതുമൂലം രോഗികൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കിടത്തി ചികിത്സിക്കാൻ ആശുപത്രിയിൽ 30ഓളം കിടക്കകൾ ഉണ്ടെങ്കിലും തുടർചികിത്സ ആവശ്യമുള്ളവരെപ്പോലും കിടത്തി ചികിത്സക്കായി പ്രവേശിപ്പിക്കുന്നില്ല.
നാലു ഡോക്ടര്‍മാരാണ് ആശുപത്രിയിൽ ഉള്ളതെങ്കിലും മൂന്നുപേർ പരിശീലനത്തിനായി പോയിരിക്കുകയാണ്. നിലവിൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഡോക്ടര്‍ എത്തിയാണ് രാത്രി കാലങ്ങളിൽ ആശുപത്രിയിൽ എത്തുന്നവർക്ക് ചികിത്സ നല്‍കുന്നത്. പകരം ഡോക്ടറെ കണ്ടെത്താനോ ഡ്യൂട്ടി നിശ്ചയിച്ച് 24 മണിക്കൂര്‍ ചികിത്സ ലഭ്യമാക്കാനോ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള നിയമനങ്ങളും സൗകര്യങ്ങളും ആശുപത്രിയിൽ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.