+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓട്ടോ ചാർജ് വർധിപ്പിക്കുന്പോൾ...

സ്വന്തം ലേഖകൻതൃശൂർ: സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ് 30 രൂപയാക്കാനുള്ള ശിപാർശക്കെതിരെ സമ്മിശ്ര പ്രതികരണം. നിലവിലെ മിനിമം ചാർജായ 20 രൂപയിൽ
ഓട്ടോ ചാർജ്  വർധിപ്പിക്കുന്പോൾ...
സ്വന്തം ലേഖകൻ

തൃശൂർ: സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ് 30 രൂപയാക്കാനുള്ള ശിപാർശക്കെതിരെ സമ്മിശ്ര പ്രതികരണം.
നിലവിലെ മിനിമം ചാർജായ 20 രൂപയിൽനിന്ന് ഒറ്റയടിക്കു പത്തുരൂപ വർധിപ്പിച്ച് 30 ആക്കുന്നതു പൊതുജനങ്ങൾക്കു കനത്ത ബാധ്യതയാകുമെന്നും ഇപ്പോഴുള്ള ഓട്ടം പോലും കുറയാനേ ഇതു കാരണമാകൂവെന്നും ഓട്ടോ ഡ്രൈവർമാർ തന്നെ ആശങ്കപ്പെടുന്നുണ്ട്.
ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അനിശ്ചിതകാല പണിമുടക്ക് 18നു തുടങ്ങുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ് ചാർജ് വർധനവിന്‍റെ ശിപാർശ വന്നത്. പത്തുരൂപ വർധന അത്ര വലിയ വർധനവല്ലെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഓണ്‍ലൈൻ ടാക്സികൾ കേരളത്തിൽ ഉയർന്ന ചാർജ് ഈടാക്കുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷകൾ പത്തുരൂപ അധികം ഈടാക്കുന്നതിൽ യാതൊരു അപാകവുമില്ലെന്നാണ് വലിയൊരു വിഭാഗം ഓട്ടോ ഡ്രൈവർമാർ പറയുന്നത്.
എത്ര ചാർജ് കൂട്ടിയാലും ഓട്ടോറിക്ഷകളിൽ ആളുകൾ കയറുമെന്നും അതുകൊണ്ടുതന്നെ 10 രൂപയുടെ ചാർജ് വർധനവെന്ന ശിപാർശ അടിയന്തരമായി അംഗീകരിക്കണമെന്നും ഡ്രൈവർമാരിൽ പരക്കെ അഭിപ്രായമുണ്ട്.
ഇന്ധനവിലവർധന ദിവസേന കൂടിയും കുറഞ്ഞുമിരിക്കുന്ന പശ്ചാത്തലത്തിൽ ചാർജ് വർധന അനിവാര്യമാണെന്ന് ഏവരും അഭിപ്രായപ്പെടുന്നു. എന്നാൽ അഞ്ചുമുതൽ എട്ടുരൂപവരെയാക്കി ഇതു നിജപ്പെടുത്തുകയാണെങ്കിൽ പൊതുജനങ്ങളുടെ എതിർപ്പ് കുറയ്ക്കാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം മിനിമം കിലോമീറ്റർ ചാർജിനുള്ള ദൂരം ഒന്നര കിലോമീറ്ററിൽനിന്ന് ഒരു കിലോമീറ്ററാക്കി ചുരുക്കണമെന്നും തുടർന്നുള്ള നൂറു മീറ്ററിനുള്ള ചാർജ് ഒരു രൂപയിൽനിന്ന് ഒന്നര രൂപയെങ്കിലും ആക്കണമെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു.

4ഓട്ടോ ഡ്രൈവർമാർ പറയുന്നത്....
തകർന്നു തരിപ്പണമായ റോഡുകളും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും ഓട്ടോറിക്ഷകൾക്കു വലിയ തിരിച്ചടിയാണ്. പലപ്പോഴും നൂറു മീറ്ററും ഇരുനൂറു മീറ്ററും പിന്നിടാൻ ഏറെ സമയമെടുക്കുന്ന സ്ഥിതിയാണുള്ളത്. വണ്ടി സ്റ്റാർട്ടാക്കിത്തന്നെ ഇടേണ്ട സ്ഥിതിയാണുള്ളത്. കത്തിപ്പോകുന്നതു പെട്രോൾ തന്നെയാണ്. കൂടുതൽ ചാർജ് ചോദിച്ചാൽ യാത്രക്കാർ വഴക്കുണ്ടാക്കുന്ന സ്ഥിതി. മിനിമം ചാർജ് 30 ആക്കുന്പോൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഞങ്ങളുടെ അവസ്ഥ കൂടി മനസിലാക്കണം. ഒരു ചെറിയ ട്രാഫിക് ബ്ലോക്ക് വന്നാൽപോലും ഓട്ടോഡ്രൈവർമാർ വണ്ടി ഒതുക്കി ഓടാതിരിക്കുന്ന അവസ്ഥയാണുള്ളത്. കാരണം ട്രാഫിക് ബ്ലോക്കിൽ കിടന്നോടിയാൽ കൈയിലെ കാശ് പെട്രോളടിച്ചു തീരുമെന്നല്ലാതെ യാതൊരു മെച്ചവുമില്ല.

4യാത്രക്കാർ പറയുന്നത്....
20നു പകരം 30 രൂപ എന്നതു നിശ്ചിത വരുമാനക്കാ
രായ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാരം തന്നെയാണ്. സ്കൂളിലേക്കു കുട്ടികളെ അയയ്ക്കുന്ന ഓട്ടോറിക്ഷകൾ ചാർജ് വർധിപ്പിക്കുന്പോൾ കുടുംബ ബജറ്റാണ് താളം തെറ്റുന്നത്. ഓട്ടോ ചാർജ് മാത്രമല്ല എല്ലാറ്റിനും വില കൂടുന്ന സാഹചര്യത്തിൽ ഈ ശിപാർശ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. 20 രൂപ മിനിമം ചാർജിൽ സുഖമായി ഓടാനുള്ള സൗകര്യമാണ് ഓട്ടോക്കാർക്കിവിടെ ഉണ്ടാക്കേണ്ടത്.

4യൂണിയൻ നേതാക്കൾ പറയുന്നത്...
ചാർജ് വർധന അനിവാര്യമായ ഘട്ടത്തിലാണ്
ഇപ്പോൾ ഓട്ടോ-ടാക്സി തൊഴിലാളികൾ. ഇത്രകാലം ഇന്ധനവിലവർധനവിലും ഇൻഷ്വറൻസ് പ്രീമിയം വർധനവിലും ചാർജ് കൂട്ടാതെ പിടിച്ചുനിന്നു. റോഡുകൾ തകർന്നു തരിപ്പണമായതോടെ വണ്ടികളുടെ അറ്റകുറ്റപ്പണികൾ ദിവസേന ചെയ്യേണ്ട ഗതികേടിലാണ്. സ്പെയർ പാർട്സുകൾക്ക് തീവിലയാണ്. ഈ സാഹചര്യത്തിൽ ചാർജ് വർധനയല്ലാതെ വേറെ നിവൃത്തിയില്ല. 30 രൂപയായി ഓട്ടോ ചാർജ് വർധിപ്പിക്കണമെന്ന ശിപാർശ സ്വാഗതാർഹമാണ്. എല്ലാറ്റിനും വില കുതിച്ചുകയറുന്പോൾ അന്നന്നത്തെ ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഓട്ടോ ഡ്രൈവർമാരെ സംബന്ധിച്ച് ഈ ചാർജ് വർധന ശിപാർശ അത്ര ഭീമമായ ഒന്നല്ലെന്നതാണ് യാഥാർത്ഥ്യം.