കാഞ്ഞങ്ങാട്: കൃഷിവകുപ്പ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ അനുവദിച്ച അഗ്രോ സർവീസ് സെന്റർ പ്രവർത്തനം തുടങ്ങി. കാർഷികമേഖലയിൽ സമഗ്രപുരോഗതി ലക്ഷ്യമാക്കി ചോയ്യങ്കോട് കേന്ദ്രീകരിച്ച് തുടക്കം കുറിക്കുന്ന അഗ്രോ സർവീസ് സെന്റർ പരപ്പ ബ്ലോക്കിലെ എഡി ഓഫീസിൽ താത്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ 35 തൊഴിലാളികൾക്കാണ് ജോലി ലഭിച്ചത്. കാലാകാലമായി വരുന്ന സർക്കാരുകൾ ജില്ലയിലെ മലയോര കാർഷിക മേഖലയോട് അവഗണന കാട്ടുന്നുവെന്ന പരാതിക്ക് പരിഹാരംകൂടിയാണ് ഈ സെന്റർ. ട്രാക്ടർ, ടില്ലർ, തെങ്ങുകയറൽ യന്ത്രം തുടങ്ങി കർഷകരെ സഹായിക്കുന്നതിന് 22.5 ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളും അഗ്രോ സർവീസ് സെന്ററിനായി വാങ്ങിക്കഴിഞ്ഞു. ഇതുസംബന്ധിച്ച ഉന്നതാധികാര സമിതിയോഗം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ ചേർന്നു.
തെരഞ്ഞെടുത്ത 35 തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകി കാർഷികമേഖലയുടെ പുരോഗതിക്കും കർഷകരുടെ സഹായത്തിനുമായി ഉപയോഗപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. റിട്ട. കൃഷി ഓഫീസർ ദേവരാജനാണ് ഫെസിലിറ്റേറ്റർ. യോഗത്തിൽ മന്ത്രിയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ പി. വേണുഗോപാൽ, പി.ജി.ദേവ്, കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി. എഡിഎ സിന്ധു, അഗ്രികൾച്ചർ എൻജിനിയർ എ.ദാമോദരൻ, പരപ്പ ബ്ലോക്കിലെ കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
തെരഞ്ഞെടുത്ത 35 തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകി കാർഷികമേഖലയുടെ പുരോഗതിക്കും കർഷകരുടെ സഹായത്തിനുമായി ഉപയോഗപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. റിട്ട. കൃഷി ഓഫീസർ ദേവരാജനാണ് ഫെസിലിറ്റേറ്റർ. യോഗത്തിൽ മന്ത്രിയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ പി. വേണുഗോപാൽ, പി.ജി.ദേവ്, കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി. എഡിഎ സിന്ധു, അഗ്രികൾച്ചർ എൻജിനിയർ എ.ദാമോദരൻ, പരപ്പ ബ്ലോക്കിലെ കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.