+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രകൃതി ദുരന്തത്തിന്‍റെ ആഘാധത്തിൽ നിന്നു കരകയറാനാകാതെ ഹൈറേഞ്ച്

രാജാക്കാട്: മഹാ പ്രളയം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും തകർന്ന വീടുകളും റോഡുകളും പാലങ്ങളും വ്യാപാര സ്ഥാപനങ്ങളും പുനർ നിർമിക്കാനാകാതെ ഹൈറേഞ്ച് മേഖല ദു
പ്രകൃതി ദുരന്തത്തിന്‍റെ ആഘാധത്തിൽ നിന്നു കരകയറാനാകാതെ ഹൈറേഞ്ച്
രാജാക്കാട്: മഹാ പ്രളയം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും തകർന്ന വീടുകളും റോഡുകളും പാലങ്ങളും വ്യാപാര സ്ഥാപനങ്ങളും പുനർ നിർമിക്കാനാകാതെ ഹൈറേഞ്ച് മേഖല ദുരിതത്തിൽ തന്നെ. ഓഗസ്റ്റ് ഒന്പതു മുതൽ 15 വരെ ഉണ്ടായ മഹാ പ്രളയത്തിന്‍റെ അവശേഷിപ്പുകൾ ഹൈറേഞ്ചിൽ പലസ്ഥലങ്ങളിൽ അതേപടി കിടക്കുകയാണ്.
വീടുനഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഇനിയും സാധ്യമായിട്ടില്ല. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമിയോ കൃഷിയുടെ പുനരുദ്ധാരണമോ ഉണ്ടായിട്ടില്ല. നാമ മാത്രമായ റോഡുകളുടെ പുരുദ്ധാരണം ആരംഭിച്ചതൊഴിച്ചാൽ മഹാപ്രളയം ഏൽപ്പിച്ച ആഘാതത്തിൽനിന്നുംമോചനം നേടാൻ ജില്ലയ്ക്കായിട്ടില്ല. മണ്ണിടിച്ചിലിൽ അപ്രത്യക്ഷമായ പന്നിയാർകുട്ടി ഗ്രാമംപഴയ പ്രതാപ ത്തിലെത്താൻ ഇനിയും നാളുകൾ വേണ്ടി വന്നേക്കാം. കൊന്നത്തടിയിൽ ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങൾക്കും കല്ലിനും മണ്ണിനുമൊപ്പം പൊൻമുടി ഡാമിൽ നിന്നും ഒഴുകിയെത്തിയ വെള്ളവും ചേർന്നപ്പോൾ പുഴ ഗതി മാറിയൊഴുകിയാണ് വീടും കടകളും മൃഗാശുപത്രിയുടെ സബ് സെന്‍റർ കെട്ടിടവും ഉൾപ്പെടെ ഇല്ലാതായത്. റോഡിന്‍റെ അടിവശം മുതൽ കെട്ടിയുയർത്തുന്നതിന് കോടികൾ വേണ്ടിവരും.
റോഡ് പുനർ നിർമിച്ചാൽ തന്നെ കടകൾ ഇരുന്ന സ്ഥലങ്ങൾ ഒലിച്ചുപോയതിനാൽ അവിടെ പകരം കെട്ടിടങ്ങൾ പണിയുന്നതും അസാധ്യമാണ്. പന്നിയാർകുട്ടിയിൽ നിന്നും വിമലാസിറ്റി വരെയുള്ള റോഡിലെ കുഴികളടച്ച് ടാർ ചെയ്യുന്ന പ്രവർത്തികൾ പൊതുമരാമത്ത് ശാന്തന്പാറ സെക്ഷനു കീഴിൽ നടക്കുന്നുണ്ട്. കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി ചെയ്യുന്ന രാജാക്കാട് - പൂപ്പാറ റോഡിന്‍റെ വീതി കൂട്ടൽ ജോലികളും നടന്നുവരികയാണ്. എൻആർ സിറ്റിക്ക് സമീപം 60 മീറ്റർ നീളത്തിലും 14 മീറ്റർ ആഴത്തിലും ഇടിഞ്ഞു പോയ സ്ഥലത്ത് കോണ്‍ക്രീറ്റ് ഭിത്തി നിർമിച്ച് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മറ്റു റോഡുകളുടേയും പഞ്ചായത്ത് റോഡുകളുടേയും അവസ്ഥ ശോചനീയമാണ്.