![ബസ് കാത്തിരിപ്പു കേന്ദ്രം മോഷ്ടിച്ചെന്ന പരാതിയിൽ കഴന്പില്ലെന്ന് പോലീസ്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
നെടുങ്കണ്ടം: ബാലഗ്രാം ടൗണിൽ പാന്പാടുംപാറ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം മോഷ്ടിച്ചുവെന്ന പരാതിയിൽ കഴന്പില്ലെന്ന് നെടുങ്കണ്ടം പോലീസ്. ഗതാഗത തടസം സൃഷ്ടിച്ചിരുന്ന കാത്തിരിപ്പുകേന്ദ്രം നാട്ടുകാർ പൊളിച്ചുമാറ്റിയതാണെന്നാണ് കണ്ടെത്തൽ. പൊളിച്ച സാധനങ്ങൾ ബാലഗ്രാമിൽ തന്നെ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് രാത്രി വെയിറ്റിംഗ് ഷെഡിന്റെ പൈപ്പുകൾ അറുത്തുമാറ്റുകയായിരുന്നു. വെയിറ്റിംഗ് ഷെഡ് കാണാതായതോടെ പഞ്ചായത്ത് അധികൃതർ നെടുങ്കണ്ടം പോലീസിൽ പരാതിയും നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഗതാഗത തടസം ഉള്ളതിനാൽ വെയിറ്റിംഗ് ഷെഡ് നാട്ടുകാർ പൊളിച്ചുമാറ്റിയതായി പോലീസ് കണ്ടെത്തിയത്.
അലപ്പുഴ - മധുര ദേശീയപാതയോരത്ത് ഗതാഗത തടസം സൃഷ്ടിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്തിനെ സമീപിച്ചിരുന്നു.
എന്നാൽ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
നെടുങ്കണ്ടം - കന്പംമെട്ട് പാതയുടെ വികസനം നടക്കുന്നതിനാൽ ബസ് കാത്തിരിപ്പുകേന്ദ്രവും ഇതിനു സമീപത്തെ കാണിക്കവഞ്ചിയും നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പഞ്ചായത്ത് നടപടിയെടുക്കാത്തതിനാൽ ബാലഗ്രാമിൽ റോഡിന് വീതി കുറച്ച് മാത്രമേ പണികൾ ചെയ്യാൻ കഴിയൂവെന്ന് കരാറുകാരൻ അറിയിച്ചതോടെ നാട്ടുകാർ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റുകയായിരുന്നു.
കഴിഞ്ഞ അഞ്ചിന് രാത്രി വെയിറ്റിംഗ് ഷെഡിന്റെ പൈപ്പുകൾ അറുത്തുമാറ്റുകയായിരുന്നു. വെയിറ്റിംഗ് ഷെഡ് കാണാതായതോടെ പഞ്ചായത്ത് അധികൃതർ നെടുങ്കണ്ടം പോലീസിൽ പരാതിയും നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഗതാഗത തടസം ഉള്ളതിനാൽ വെയിറ്റിംഗ് ഷെഡ് നാട്ടുകാർ പൊളിച്ചുമാറ്റിയതായി പോലീസ് കണ്ടെത്തിയത്.
അലപ്പുഴ - മധുര ദേശീയപാതയോരത്ത് ഗതാഗത തടസം സൃഷ്ടിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്തിനെ സമീപിച്ചിരുന്നു.
എന്നാൽ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
നെടുങ്കണ്ടം - കന്പംമെട്ട് പാതയുടെ വികസനം നടക്കുന്നതിനാൽ ബസ് കാത്തിരിപ്പുകേന്ദ്രവും ഇതിനു സമീപത്തെ കാണിക്കവഞ്ചിയും നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പഞ്ചായത്ത് നടപടിയെടുക്കാത്തതിനാൽ ബാലഗ്രാമിൽ റോഡിന് വീതി കുറച്ച് മാത്രമേ പണികൾ ചെയ്യാൻ കഴിയൂവെന്ന് കരാറുകാരൻ അറിയിച്ചതോടെ നാട്ടുകാർ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റുകയായിരുന്നു.