കുടയത്തൂർ: വെള്ളത്തിൽ അകപ്പെടുന്നവരെ കണ്ടെത്താനുള്ള സ്കൂബ പരിശീലനവുമായി ഫയർഫോഴ്സ് സംഘം. ജലാശയങ്ങളിലെ ആഴങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സ്കൂബാ പരിശീലനത്തിനായി പുതുതായി അനുവദിച്ച ഡിങ്കി ബോട്ടുമായാണ് മലങ്കര ജലാശയത്തിൽ ഫയർഫോഴ്സ് അംഗങ്ങൾ എത്തിയത്. ജില്ലയിലെ 30ഓളം ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് മലങ്കര ഡാമിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് പരിശീലനം നടത്തിയത്.
ആഴങ്ങളിൽ പരിശോധന നടത്തുന്ന സ്കൂബാ പരിശീലനവും ഒപ്പം സേനയ്ക്ക് അനുവദിച്ച യമഹ എൻജിൻ ഘടിപ്പിച്ച ഡിങ്കി ബോട്ടും കാണാൻ നിരവധി ആളുകളാണ് ജലാശയത്തിന്റെ ഇരു കരകളിലുമായി എത്തിയത്. ജില്ലയിലെ തന്നെ മികച്ച സ്കൂബാ വിദഗ്ധനും തൊടുപുഴ അസി. സ്റ്റേഷൻ ഓഫീസറുമായ അബ്ദുൾ നാസർ പരിശീലനത്തിത് നേതൃത്വം നൽകി. തൊടുപുഴ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയ സമയത്ത് സ്കൂബാ ടീമിന്റെ പ്രവർത്തനം ഏറെ പ്രശംസ നേടിയതിനാലാണ് സേനയിൽ കൂടുതൽ ആളുകളെ സജ്ജരാക്കാൻ പരിശീലനം സംഘടിപ്പിച്ചതെന്ന് തൊടുപുഴ ഫയർ സ്റ്റേഷൻ ലീഡിംഗ് ഫയർമാൻ ടി.പി.കരുണാകരൻപിള്ള അറിയിച്ചു.
ആഴങ്ങളിൽ പരിശോധന നടത്തുന്ന സ്കൂബാ പരിശീലനവും ഒപ്പം സേനയ്ക്ക് അനുവദിച്ച യമഹ എൻജിൻ ഘടിപ്പിച്ച ഡിങ്കി ബോട്ടും കാണാൻ നിരവധി ആളുകളാണ് ജലാശയത്തിന്റെ ഇരു കരകളിലുമായി എത്തിയത്. ജില്ലയിലെ തന്നെ മികച്ച സ്കൂബാ വിദഗ്ധനും തൊടുപുഴ അസി. സ്റ്റേഷൻ ഓഫീസറുമായ അബ്ദുൾ നാസർ പരിശീലനത്തിത് നേതൃത്വം നൽകി. തൊടുപുഴ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയ സമയത്ത് സ്കൂബാ ടീമിന്റെ പ്രവർത്തനം ഏറെ പ്രശംസ നേടിയതിനാലാണ് സേനയിൽ കൂടുതൽ ആളുകളെ സജ്ജരാക്കാൻ പരിശീലനം സംഘടിപ്പിച്ചതെന്ന് തൊടുപുഴ ഫയർ സ്റ്റേഷൻ ലീഡിംഗ് ഫയർമാൻ ടി.പി.കരുണാകരൻപിള്ള അറിയിച്ചു.