+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുറ്റിക്കോൽ പഞ്ചായത്തംഗം സിപിഐ വിട്ട് സിപിഎമ്മിലേക്ക്

ബന്തടുക്ക: കുറ്റിക്കോൽ പഞ്ചായത്തിലെ സിപിഐ അംഗം എച്ച്.നിർമലകുമാരി പാർട്ടിയിൽനിന്ന് രാജിവച്ച് സിപിഎമ്മിലേയ്ക്ക്. പഞ്ചായത്തിലെ സിപിഐയുടെ ഏക പ്രതിനിധിയാണ് 1
കുറ്റിക്കോൽ പഞ്ചായത്തംഗം സിപിഐ വിട്ട് സിപിഎമ്മിലേക്ക്
ബന്തടുക്ക: കുറ്റിക്കോൽ പഞ്ചായത്തിലെ സിപിഐ അംഗം എച്ച്.നിർമലകുമാരി പാർട്ടിയിൽനിന്ന് രാജിവച്ച് സിപിഎമ്മിലേയ്ക്ക്. പഞ്ചായത്തിലെ സിപിഐയുടെ ഏക പ്രതിനിധിയാണ് 16-ാം വാർഡ് (കുറ്റിക്കോൽ) മെന്പറായ നിർമല. സിപിഎമ്മിന്‍റെ ജില്ലയിലെ തന്നെ ഉരുക്കുകോട്ടകളിലൊന്നാണ് ഈ വാർ‌ഡ്. അടുത്തിടെ നടന്ന പ്രസിഡന്‍റിനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പിലും വൈസ്പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും നിർമലകുമാരി വിട്ടുനിന്നിരുന്നു. പാർട്ടിയുടെ പ്രാദേശികനേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് അന്ന് വിട്ടു നിന്നതെന്നും സിപിഎമ്മുകാരുടെ വോട്ട് നേടിയാണ് താൻ മെന്പറായതെന്നും ഇനി സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

എന്നാൽ സിപിഎം മുന്നണിമര്യാദ പാലിക്കാത്തതുകൊണ്ടാണ് പ്രസ്തുത വോട്ടെടുപ്പിലും തെരഞ്ഞെടുപ്പിലും തങ്ങൾ വിട്ടുനിന്നതെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ബിജെപിക്കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ സിപിഐ പങ്കെടുക്കുകയും അവിശ്വാസപ്രമേയം പാസാവുകയും ബിജെപിയെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് സിപിഎം ഏകപക്ഷീയമായി എൽഡിഎഫിൽ ചർച്ച ചെയ്യാതെയാണ് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ടുവരികയും ഇതിൽ സിപിഐ ഒപ്പിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത്.

എൽഡിഎഫ് യോഗം ചേർന്ന് തീരുമാനം എടുക്കണമെന്നാണ് സിപിഐ സ്വീകരിച്ച നിലപാട്. എന്നാൽ ഇക്കാര്യം ചെവിക്കൊള്ളാൻ സിപിഎം തയാറായില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. തുടർന്ന് സിപിഐ ചർച്ച ചെയ്യണമെന്ന് ഉന്നയിച്ച ഒരു വിഷയവും ചർച്ച ചെയ്യാതെ വൈസ് പ്രസിഡന്‍റ് തെരഞ്ഞടുപ്പിൽ സിപിഐ പങ്കെടുക്കണമെന്ന നിലപാട് സിപിഎം സ്വീകരിച്ചു.

വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാട് അപ്പോഴും സിപിഐ സ്വീകരിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഐ പഞ്ചായത്തംഗം മാറി നിന്നത്. ഇതിന് ശേഷം സിപിഎമ്മുകാരുടെ ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയാണ് നിർമലകുമാരിക്ക് പാർട്ടി അംഗത്വം രാജിവയ്ക്കേണ്ടിവന്നതെന്ന് സിപിഐ നേതൃത്വം ആരോപിച്ചു.