അറക്കുളം: ഭൂനികുതി വർധനവിനെതിരെ അറക്കുളം കർഷക കൂട്ടായ്മ നാളെ രാവിലെ 10നു അറക്കുളം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തും.
വർധന രണ്ടര ഇരട്ടിയാക്കിയതും മുൻ സർക്കാർ വർധിപ്പിച്ച ശേഷം പിൻവലിച്ച ഭൂനികുതി, സ്റ്റാന്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവ പുനസ്ഥാപിച്ച നടപടിയും കർഷകരോടുള്ള ക്രൂരതയാണെന്ന് കർഷക കൂട്ടായ്മ ആരോപിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തു കൈമാറ്റം തികച്ചും സൗജന്യമാക്കണം. മാർച്ച് പതിനഞ്ചിന് തടസപ്പെട്ട റബർ വില സ്ഥിരത പദ്ധതി 250 രൂപ ആയി പുനർ നിർണയിച്ച് നടപ്പാക്കണം. കാർഷികവായ്പ പലിശ രഹിതമാക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന് അനുപാതികമായ വില ലഭ്യമാക്കുക, ചെറുകിട കർഷകരെയും ക്ഷീരകർഷകരെയും തൊഴിലുറപ്പിൽ പ്പെടുത്തുക, കർഷകരുടെ മക്കളുടെ വിദ്യഭ്യാസം സർക്കാർ ഏറ്റെടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് ധർണ. കാർഷിക വായ്പയുടെ 80 ശതമാനവും കോർപ്പറേറ്റുകൾ കൈവശപ്പെടുത്തുന്പോൾ ചെറുകിട കർഷകർ ബാങ്ക് വായ്പയ്ക്കായി കൃഷി ഭവനിൽ നിന്നും സാക്ഷ്യപത്രം വാങ്ങണമെന്ന കൃഷി മന്ത്രിയുടെ നിർദേശം നിരാശജനകമാണ്. കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളിൽ നിന്നും കാർഷിക വിളകൾക്ക് ശാശ്വതമായ സംരക്ഷണം ഉണ്ടാകണമെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും പൂർണമായി ഒഴിവാക്കി വനമേഖല മാത്രമായി ഇഎസ്എ നിജപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കർഷക കൂട്ടായ്മ പ്രസിഡന്റ് മൈക്കിൾ പുരയിടം ആവശ്യപ്പെട്ടു.
വർധന രണ്ടര ഇരട്ടിയാക്കിയതും മുൻ സർക്കാർ വർധിപ്പിച്ച ശേഷം പിൻവലിച്ച ഭൂനികുതി, സ്റ്റാന്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവ പുനസ്ഥാപിച്ച നടപടിയും കർഷകരോടുള്ള ക്രൂരതയാണെന്ന് കർഷക കൂട്ടായ്മ ആരോപിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തു കൈമാറ്റം തികച്ചും സൗജന്യമാക്കണം. മാർച്ച് പതിനഞ്ചിന് തടസപ്പെട്ട റബർ വില സ്ഥിരത പദ്ധതി 250 രൂപ ആയി പുനർ നിർണയിച്ച് നടപ്പാക്കണം. കാർഷികവായ്പ പലിശ രഹിതമാക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന് അനുപാതികമായ വില ലഭ്യമാക്കുക, ചെറുകിട കർഷകരെയും ക്ഷീരകർഷകരെയും തൊഴിലുറപ്പിൽ പ്പെടുത്തുക, കർഷകരുടെ മക്കളുടെ വിദ്യഭ്യാസം സർക്കാർ ഏറ്റെടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് ധർണ. കാർഷിക വായ്പയുടെ 80 ശതമാനവും കോർപ്പറേറ്റുകൾ കൈവശപ്പെടുത്തുന്പോൾ ചെറുകിട കർഷകർ ബാങ്ക് വായ്പയ്ക്കായി കൃഷി ഭവനിൽ നിന്നും സാക്ഷ്യപത്രം വാങ്ങണമെന്ന കൃഷി മന്ത്രിയുടെ നിർദേശം നിരാശജനകമാണ്. കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളിൽ നിന്നും കാർഷിക വിളകൾക്ക് ശാശ്വതമായ സംരക്ഷണം ഉണ്ടാകണമെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും പൂർണമായി ഒഴിവാക്കി വനമേഖല മാത്രമായി ഇഎസ്എ നിജപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കർഷക കൂട്ടായ്മ പ്രസിഡന്റ് മൈക്കിൾ പുരയിടം ആവശ്യപ്പെട്ടു.