+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊരട്ടി ചുനക്കര ലിഫ്റ്റ് ഇറിഗേഷൻ: അലംഭാവത്തിനും അനാസ്ഥയ്ക്കും ഉദാഹരണം

കൊരട്ടി: ജലസമൃദ്ധി ലക്ഷ്യമിട്ട് 1988 ൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചുനക്കര അഞ്ചാം വാർഡിൽ ആരംഭിച്ച ചുനക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിശ്ചലമായി കിടക്കാൻ തുട
കൊരട്ടി ചുനക്കര ലിഫ്റ്റ് ഇറിഗേഷൻ:  അലംഭാവത്തിനും അനാസ്ഥയ്ക്കും ഉദാഹരണം
കൊരട്ടി: ജലസമൃദ്ധി ലക്ഷ്യമിട്ട് 1988 ൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചുനക്കര അഞ്ചാം വാർഡിൽ ആരംഭിച്ച ചുനക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിശ്ചലമായി കിടക്കാൻ തുടങ്ങിയിട്ട് നീണ്ട 26 വർഷങ്ങൾ പിന്നിട്ടു.
വെള്ളാച്ചേരി കുളത്തിനോട് ചേർന്ന് പ്രദേശവാസികൾക്ക് ഏറെ പ്രതീക്ഷ നൽകി തുടങ്ങിയ പദ്ധതിയുടെ നിലവിലെ അവസ്ഥക്കും അധികൃതരുടെ അലംഭാവത്തിനുമെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
പദ്ധതി പ്രവർത്തനം തുടങ്ങി ആദ്യത്തെ മൂന്ന് വർഷങ്ങൾ പട്ടികജാതി വികസന സമിതിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും പരിസര പ്രദേശങ്ങളിലെ ജല ലഭ്യതയ്ക്ക് ഒരളവ് വരെ പരിഹാരവും കണ്ടിരുന്നു. 20 എച്ച്.പി. പന്പ്സെറ്റിനും സ്വിച്ച് ബോർഡിനും ഫുട്ട് വാൽവ് അടക്കമുളള അനുബന്ധ സാമഗ്രികൾക്കും കേടുപാട് സംഭവിച്ചതോടെ കഴിഞ്ഞ 26 വർഷക്കാലം ഈ പ്രദേശത്ത് ജലസേചനം നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ട് സുമനസുകൾ സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിച്ച ജലസംഭരണി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വീടിനോട് കേവലം ഒരു മീറ്റർ അകലെ നിർമിച്ചിരിക്കുന്ന ജലസംഭരണി അപകടഭീഷണി ഉയർത്തുന്നതായി സ്ഥലം നൽകിയവർക്ക് ആശങ്കയുണ്ട്. ജലസേചനത്തിന് പ്രതിസന്ധി നേരിട്ടതോടെ കൃഷിയിടങ്ങൾ വറ്റിവരളുന്നതിനൊപ്പം കുടിവെള്ളത്തിനും ദൗർലഭ്യവും നേരിടുകയാണ്. ത്രിതലപഞ്ചായത്തുകളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1992 മുതൽ പലവർഷങ്ങളിലായി 30 ലക്ഷത്തിലേറെ രൂപയുടെ നിർമാണ പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. പലഘട്ടങ്ങളിലായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഫണ്ട് അനുവദിച്ചെങ്കിലും പന്പ് സെറ്റിന്‍റെ അനുബന്ധ തകരാറുകൾ പരിഹരിക്കാനോ ലീഡിംഗ് ചാനലുകളുടെ അറ്റകുറ്റപ്പണികൾ നടത്താനോ അധികൃതർ തയ്യാറായില്ല.
ജലസേചനം സാധ്യമാക്കാതെ വകയിരുത്തിയ ഫണ്ടുപയോഗിച്ച് 2015, 2017 വർഷങ്ങളിൽ പൈപ്പ് ലൈനുകൾ നീട്ടുന്ന പണികൾക്കാണ് ഉത്തരവാദപ്പെട്ടവർ മുൻഗണന നൽകിയത്.
ദീർഘിപ്പിച്ച പൈപ്പ് ലൈനുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇക്കഴിഞ്ഞ പ്രളയത്തിൽ പന്പ്ഹൗസ് മുങ്ങിയതിനെത്തുടർന്ന് പന്പ് സെറ്റും അനുബന്ധ സാമഗ്രികളും പൂർണമായും തകരുകയും വാട്ടർടാങ്കിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജലസേചനത്തിന് അവശ്യം വേണ്ട നടപടികൾ സ്വീകരിക്കാതെ ഇനിയും പ്രദേശവാസികൾക്ക് ഉപകാരമില്ലാത്ത നിർമാണ പ്രവർത്തികൾ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ദീർഘവീക്ഷണമില്ലാത്ത ഇത്തരം നിർമാണം ആർക്കു വേണ്ടിയാണെന്നും കഴിഞ്ഞ കാലങ്ങളിലുണ്ടായ നിർമാണപ്രവർത്തികളിലെ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഉന്നതതലങ്ങളിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.