ചാലക്കുടി: ഗവ. ബോയ്സ് ഹൈസ്കൂളിൽ എട്ടു ട്രാക്ക് സ്റ്റേഡിയം നിർമിക്കുമെന്ന കരാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് നിവേദനം നൽകാനും നടപടി ഉണ്ടായില്ലെങ്കിൽ മരണംവരെ ഉപവാസം അനുഷ്ഠിക്കുമെന്ന് ഫുട്ബോൾ കോച്ചി ടി.കെ.ചാത്തുണ്ണി.
ഗവ. ബോയ്സ് ഹൈസ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങൾ പുതിയ ഗ്രൗണ്ടിലേക്ക് മാറ്റിനിർമിച്ച് ഇവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫുട്ബോൾ പ്രേമികൾ വിവിധ രാഷ്ട്രീയകക്ഷികളും നടത്തിയ നിരാഹാര സമരത്തെ തുടർന്ന് 2016 ഡിസംബർ എട്ടിന് ഉണ്ടാക്കി കരാറിൽ ആറു ട്രാക്കിൽ കുറയാത്തതും പരമാവധി 8 ട്രാക്കിൽ ഉൾപ്പെടുന്നതുമായ ഗ്രൗണ്ടോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം നിർമിക്കാമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണ കാറ്റിൽ പറത്തി നാലു ട്രാക്ക് സ്റ്റേഡിയം നിർമിക്കാൻ നഗരസഭ നീക്കം നടത്തുകയാണെന്ന് ടി.കെ.ചാത്തുണ്ണി ആരോപിച്ചു.
ദേശീയപാതക്കരികിൽ ശബ്ദമലിനീകരണമുള്ള സ്ഥലത്ത് സ്കൂൾ പണിയുന്നത് നല്ലതാണോയെന്ന് അദ്ദേഹം ചോദിച്ചു. പഠിപ്പ് നടക്കുന്ന സ്കൂളിന്റെ നടുവിൽ ഗ്രൗണ്ട് ഉണ്ടാക്കിയാൽ സ്കൂൾ പ്രവർത്തിദിവസങ്ങളിൽ സ്പോർട്സ് നടത്താൻ കഴിയില്ല. ചാലക്കുടിയിലെയും സംസ്ഥാനത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രൗണ്ടുകൾ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ചാലക്കുടി നഗരസഭ എന്തിനാണ് ചാലക്കുടിയിലെ ഫുട്ബോൾ കളിക്കാരോടും ഫുട്ബോൾ പ്രേമികളോടും ഈ കൊടുംവഞ്ചന ചെയ്യുന്നതെന്നും ഇതിന്റെ പിന്നിൽ ആരുടെ സ്വാർഥതാല്പര്യമാണുള്ളതെന്നു ജനങ്ങൾക്കറിയാമെന്നും ചാത്തുണ്ണി പറഞ്ഞു. പഴയ ഹൈസ്കൂൾ ഗ്രൗണ്ട് ദേശീയപാതയ്ക്ക് വേണ്ടി വഴിമാറിയശേഷം ഒരു വിബിൻ തോമസ് മാത്രമാണ് ചാലക്കുടിയിൽനിന്നും സംസ്ഥാന ടീമിൽ അംഗമായിട്ടുള്ളൂ. ഗവ. ബോയ്സ് ഹൈസ്കൂളിന് 10 ഏക്കറോളം ഭൂമി ഉണ്ട്. അതിനെ വേണ്ടവിധത്തിൽ വിനിയോഗിക്കണമെന്ന് ടി.കെ.ചാത്തുണ്ണി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബി.ഡി.ദേവസി എംഎൽഎ ചാലക്കുടിക്കുവേണ്ടി എത്രയോ കാര്യങ്ങൾ ചെയ്തു. എന്താണെന്നറിയില്ല സ്കൂൾ ഗ്രൗണ്ടിന്റെ കാര്യത്തിൽ വളരെ മോശം നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്ന് ടി.കെ.ചാത്തുണ്ണി ആരോപിച്ചു. സി.കെ.പോൾ, മനോജ് ഹുസൈൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഗവ. ബോയ്സ് ഹൈസ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങൾ പുതിയ ഗ്രൗണ്ടിലേക്ക് മാറ്റിനിർമിച്ച് ഇവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫുട്ബോൾ പ്രേമികൾ വിവിധ രാഷ്ട്രീയകക്ഷികളും നടത്തിയ നിരാഹാര സമരത്തെ തുടർന്ന് 2016 ഡിസംബർ എട്ടിന് ഉണ്ടാക്കി കരാറിൽ ആറു ട്രാക്കിൽ കുറയാത്തതും പരമാവധി 8 ട്രാക്കിൽ ഉൾപ്പെടുന്നതുമായ ഗ്രൗണ്ടോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം നിർമിക്കാമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണ കാറ്റിൽ പറത്തി നാലു ട്രാക്ക് സ്റ്റേഡിയം നിർമിക്കാൻ നഗരസഭ നീക്കം നടത്തുകയാണെന്ന് ടി.കെ.ചാത്തുണ്ണി ആരോപിച്ചു.
ദേശീയപാതക്കരികിൽ ശബ്ദമലിനീകരണമുള്ള സ്ഥലത്ത് സ്കൂൾ പണിയുന്നത് നല്ലതാണോയെന്ന് അദ്ദേഹം ചോദിച്ചു. പഠിപ്പ് നടക്കുന്ന സ്കൂളിന്റെ നടുവിൽ ഗ്രൗണ്ട് ഉണ്ടാക്കിയാൽ സ്കൂൾ പ്രവർത്തിദിവസങ്ങളിൽ സ്പോർട്സ് നടത്താൻ കഴിയില്ല. ചാലക്കുടിയിലെയും സംസ്ഥാനത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രൗണ്ടുകൾ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ചാലക്കുടി നഗരസഭ എന്തിനാണ് ചാലക്കുടിയിലെ ഫുട്ബോൾ കളിക്കാരോടും ഫുട്ബോൾ പ്രേമികളോടും ഈ കൊടുംവഞ്ചന ചെയ്യുന്നതെന്നും ഇതിന്റെ പിന്നിൽ ആരുടെ സ്വാർഥതാല്പര്യമാണുള്ളതെന്നു ജനങ്ങൾക്കറിയാമെന്നും ചാത്തുണ്ണി പറഞ്ഞു. പഴയ ഹൈസ്കൂൾ ഗ്രൗണ്ട് ദേശീയപാതയ്ക്ക് വേണ്ടി വഴിമാറിയശേഷം ഒരു വിബിൻ തോമസ് മാത്രമാണ് ചാലക്കുടിയിൽനിന്നും സംസ്ഥാന ടീമിൽ അംഗമായിട്ടുള്ളൂ. ഗവ. ബോയ്സ് ഹൈസ്കൂളിന് 10 ഏക്കറോളം ഭൂമി ഉണ്ട്. അതിനെ വേണ്ടവിധത്തിൽ വിനിയോഗിക്കണമെന്ന് ടി.കെ.ചാത്തുണ്ണി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബി.ഡി.ദേവസി എംഎൽഎ ചാലക്കുടിക്കുവേണ്ടി എത്രയോ കാര്യങ്ങൾ ചെയ്തു. എന്താണെന്നറിയില്ല സ്കൂൾ ഗ്രൗണ്ടിന്റെ കാര്യത്തിൽ വളരെ മോശം നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്ന് ടി.കെ.ചാത്തുണ്ണി ആരോപിച്ചു. സി.കെ.പോൾ, മനോജ് ഹുസൈൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.