കൊണ്ടോട്ടി:പുളിക്കൽ അങ്ങാടിയിൽ ജ്വല്ലറിയുടെ ചുമരു തുരന്നു 25 പവൻ സ്വർണം കവർന്ന സംഭവത്തിൽ തമഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ച് അനേ്വഷണം. പുളിക്കൽ ചേവായൂർ റോഡിനടത്തുളള എസ്എം ജ്വല്ലറിയിലാണ് വെളളിയാഴ്ച പുലർച്ചെ മോഷണം നടന്നത്.
പ്രതികൾക്ക് തമിഴ്നാട്ടുകാരുമായി ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.ഇതുമായി ബന്ധപ്പെട്ടു പോലീസ് ചിലരെ നിരീക്ഷിച്ചുവരികയാണ്. കടയുടെ സിസിടിവിയുടെ ദൃശ്യങ്ങൾ പതിയുന്ന ഡിവിആർ അടക്കം തോട്ടിൽ ഉപേക്ഷിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. വെള്ളം നനഞ്ഞ ഡിവിആറിൽ നിന്നു ദൃശ്യം കണ്ടത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. പുളിക്കൽ സ്വദേശികളായ മാനോളി ഷാജി, നുപ്പിടിയൻ മുസ്തഫ എന്നിവരുടെ ഉടമസ്ഥതിയിലുള്ളതാണ് ജ്വല്ലറി. കടയുടെ പിറകുഭാഗത്തെ ചുമരു തുരന്നു കല്ലുകൾ അടർത്തിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കൊണ്ടോട്ടി ഇൻസ്പെക്ടർ ഗംഗാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. 15 വർഷം മുന്പ് ഇതേ കടയിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. കേസിൽ ഒരാൾ പിടിയിലാവുകയും ചെയ്തു. ജ്വല്ലറി ഉടമകളിലൊരാളായ മുസ്തഫയുടെ വീട്ടിലും രണ്ടുമാസം മുന്പ് മോഷണം നടന്നിരുന്നു. ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രതികൾക്ക് തമിഴ്നാട്ടുകാരുമായി ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.ഇതുമായി ബന്ധപ്പെട്ടു പോലീസ് ചിലരെ നിരീക്ഷിച്ചുവരികയാണ്. കടയുടെ സിസിടിവിയുടെ ദൃശ്യങ്ങൾ പതിയുന്ന ഡിവിആർ അടക്കം തോട്ടിൽ ഉപേക്ഷിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. വെള്ളം നനഞ്ഞ ഡിവിആറിൽ നിന്നു ദൃശ്യം കണ്ടത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. പുളിക്കൽ സ്വദേശികളായ മാനോളി ഷാജി, നുപ്പിടിയൻ മുസ്തഫ എന്നിവരുടെ ഉടമസ്ഥതിയിലുള്ളതാണ് ജ്വല്ലറി. കടയുടെ പിറകുഭാഗത്തെ ചുമരു തുരന്നു കല്ലുകൾ അടർത്തിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കൊണ്ടോട്ടി ഇൻസ്പെക്ടർ ഗംഗാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. 15 വർഷം മുന്പ് ഇതേ കടയിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. കേസിൽ ഒരാൾ പിടിയിലാവുകയും ചെയ്തു. ജ്വല്ലറി ഉടമകളിലൊരാളായ മുസ്തഫയുടെ വീട്ടിലും രണ്ടുമാസം മുന്പ് മോഷണം നടന്നിരുന്നു. ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.