+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നരസിപ്പുഴക്കരയിൽ നാല് ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ

നടവയൽ: നരസിപ്പുഴക്കരയിൽ നാല് ആദിവാസി കുടുംബങ്ങൾ ദുരിതക്കയത്തിൽ. വഴി, വെളിച്ചം, വാസയോഗ്യമായ വീട്, ശൗചാലയം എന്നിവ ആദിവാസി കുടുംബങ്ങൾക്കു അന്യം. വന്യ
നരസിപ്പുഴക്കരയിൽ നാല് ആദിവാസി  കുടുംബങ്ങൾ ദുരിതത്തിൽ
നടവയൽ: നരസിപ്പുഴക്കരയിൽ നാല് ആദിവാസി കുടുംബങ്ങൾ ദുരിതക്കയത്തിൽ. വഴി, വെളിച്ചം, വാസയോഗ്യമായ വീട്, ശൗചാലയം എന്നിവ ആദിവാസി കുടുംബങ്ങൾക്കു അന്യം. വന്യമൃഗശല്യവും കുടുംബങ്ങളെ അലട്ടുകയാണ്.
പൂതാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കക്കോടൻ ബ്ലോക്കിലാണ് നാലു ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്നത്. ആദിവാസി വീടുകൾക്കടുത്തുകൂടിയാണ് കക്കോടൻ ബ്ലോക്കിൽ കാട്ടാനകൾ ഇറങ്ങുന്നത്. ഇടിഞ്ഞുവീഴാറായ കൂരകളിലാണ് കുടുംബങ്ങളുടെ താമസം. 20 വർഷം മുന്പ് പണിത രണ്ട് വീടുകൾ എപ്പോൾ വേണമെങ്കിലും തകർന്നുവീഴുന്ന അവസ്ഥയിലാണ്. സ്വകാര്യ ഭൂമികൾക്കിടയിലൂടെയാണ് ആദിവാസികളുടെ താമസസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴി. പ
്രദേശവാസികളിൽ ചിലരുടെ തടസം മൂലം ആദിവാസി വീടുകൾ വൈദ്യുതീകരണ പദ്ധതിക്കും പുറത്തായി. കഴിഞ്ഞ മഴക്കാലത്ത് ആദിവാസി വീടുകൾക്കു പിന്നിലെ സ്ഥലം ഒലിച്ചുപോകുകയുമുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം.