+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അസൈൻമെന്‍റ് കമ്മിറ്റി പാസാക്കിയ പട്ടയങ്ങൾ ചുവപ്പുനാടയിൽ

രാജാക്കാട്: ഉടുന്പൻചോല താലൂക്കിൽ അസൈൻമെന്‍റ് കമ്മിറ്റി ചേർന്ന് പാസാക്കിയ പട്ടയങ്ങൾ റവന്യു അധികാരികളുടെ നിഷ്ക്രിയത്വം മൂലം തുടർ നടപടികൾ വൈകുന്നതായി കോ
അസൈൻമെന്‍റ് കമ്മിറ്റി പാസാക്കിയ  പട്ടയങ്ങൾ ചുവപ്പുനാടയിൽ
രാജാക്കാട്: ഉടുന്പൻചോല താലൂക്കിൽ അസൈൻമെന്‍റ് കമ്മിറ്റി ചേർന്ന് പാസാക്കിയ പട്ടയങ്ങൾ റവന്യു അധികാരികളുടെ നിഷ്ക്രിയത്വം മൂലം തുടർ നടപടികൾ വൈകുന്നതായി കോണ്‍ഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കെ പി സി സി നിർവാഹക സമിതിയംഗവും താലൂക്ക് അസൈൻമെന്‍റ് കമ്മിറ്റിയംഗവുമായ ആർ.ബാലൻപിള്ളയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉടുന്പൻചോല താലൂക്കിൽ ഫെബ്രുവരി രണ്ടിന് ചേർന്ന കമ്മിറ്റിയിൽ 278 പട്ടയങ്ങളും മെയ് 24നു 354 പട്ടയങ്ങളും ജൂലൈ 20നു 74 പട്ടയങ്ങളും ഒക്ടോബർ ആറിന് 206 പട്ടയങ്ങളും, നവംബർ മൂന്നിന് 93 പട്ടയങ്ങളും ചേർത്ത് 1005 പട്ടയങ്ങളാണ് പാസാക്കി തുടർ നടപടിക്കായി അയച്ചത്.
ഇത് സബ് കളക്ടർ ഒപ്പിട്ട് ജില്ലാ കളക്ടറേറ്റിൽ പാസാക്കി പണം ട്രഷറിയിൽ അടയ്ക്കുന്നതിനുളള രേഖകൾ പട്ടയ അവകാശികൾക്ക് നൽകുന്നതിനായി ഭൂപതിവ് ഓഫീസുകളിലേക്ക് അയയ്ക്കുന്നത്.
എന്നാൽ ഉന്നത റവന്യു ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായും കളക്ടറേറ്റിൽ സബ് കളക്ടർ ഓഫീസിലും ഫയലുകൾ വച്ചു താമസിപ്പിക്കുന്നുവെന്നുമാണ് ആരോപണം. പുതിയ കളക്ടർ ചാർജെടുത്തിട്ടും പട്ടയ നടപടികൾ പുരോഗമിക്കുന്നില്ലെന്നും ഇവർ പറയുന്നു. സർക്കാർ വിതരണം ചെയ്ത 14,000 പട്ടയങ്ങൾ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയവ മാത്രമാണെന്നും പുതുതായി ഒരു പട്ടയം പോലും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പദ്ധതി പ്രദേശങ്ങളിൽ മൂന്നു ചെയിൻ ഒഴിച്ചുള്ള പ്രദേശങ്ങൾക്ക് പട്ടയം നൽകുമെന്ന് പറയുന്പോഴും ഉത്തരവുകൾ ഇറങ്ങിയിട്ടില്ല. ഷോപ്പ് സൈറ്റുകൾക്കും പൊൻമുടി, കല്ലാർകൂട്ടി, പെരിഞ്ചാംകുട്ടി പദ്ധതി പ്രദേശങ്ങൾക്ക് സമീപത്തുള്ള കൈവശക്കാർക്കും പട്ടയം നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഇങ്ങനെ ജില്ലയിലെ വിവിധ താലൂക്കുകളിലെ പട്ടയങ്ങൾ പാസാക്കാതെ അടുത്തമാസം പട്ടയമേള കാര്യക്ഷമമായി നടത്താനാവില്ലെന്നു ഇവർചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക് അവകാശപ്പെട്ട പട്ടയം വിതരണം ചെയ്യുന്നതിന്‍റെ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി എം.പി. ജോസ്, മണ്ഡലം പ്രസിഡന്‍റ് സുനിൽ കുഴിപ്പിളളിൽ, ബെന്നി പാലക്കാട്ട്, ജോഷി കന്യാക്കുഴി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.