+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മന്ത്രി തന്ത്രിയായി; മാതാപിതാക്കളുടെയും മകന്‍റെയും വിവാഹത്തിന് ഒരേ കാർമികൻ

രാജകുമാരി: മാതാപിതാക്കളുടെ വിവാഹത്തിനു കാർമികനായ നേതാവ് ഇവരുടെ മകന്‍റെ വിവാഹത്തിനും കാർമികനായി. മന്ത്രി എം.എം. മണിക്കാണ് അസുലഭ അവസരം വീണുകിട്ടിയത്.
മന്ത്രി തന്ത്രിയായി; മാതാപിതാക്കളുടെയും മകന്‍റെയും വിവാഹത്തിന് ഒരേ കാർമികൻ
രാജകുമാരി: മാതാപിതാക്കളുടെ വിവാഹത്തിനു കാർമികനായ നേതാവ് ഇവരുടെ മകന്‍റെ വിവാഹത്തിനും കാർമികനായി. മന്ത്രി എം.എം. മണിക്കാണ് അസുലഭ അവസരം വീണുകിട്ടിയത്.
പൊട്ടൻകാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പുല്ലൻപ്ലാവിൽ സുരേന്ദ്രന്‍റെയും സിപിഎം ജില്ലാകമ്മിറ്റിയംഗം ഷൈലജയുടെയും മകൻ അരുണിന്‍റെയും മുരിക്കാശേരി കല്ലുവെട്ടത്ത് ചന്ദ്രശേഖരന്‍റെയും രാജമ്മയുടെയും മകൾ അനശ്വരയുടെയും വിവാഹത്തിനാണ് നാട്ടുകാരനായ മന്ത്രി എം.എം. മണി മുഖ്യകാർമികത്വം വഹിച്ചത്. ബൈസണ്‍വാലിയിലായിരുന്നു വിവാഹം നടന്നത്.
29 വർഷംമുന്പ് ബൈസണ്‍വാലിയിൽ അരുണിന്‍റെ മാതാപിതാക്കളായ സുരേന്ദ്രന്‍റെയും ഷൈലജയുടെയും വിവാഹത്തിന് കാർമികത്വം വഹിച്ചതും വധൂവരൻമാർക്കുള്ള മാലയെടുത്തുനൽകിയതും അന്ന് സിപിഎം ജില്ലാസെക്രട്ടറിയായിരുന്ന എം.എം. മണി തന്നെയായിരുന്നു. മതചടങ്ങുകളൊഴിവാക്കിയുള്ളതായിരുന്നു രണ്ടു വിവാഹങ്ങളും.
സുരേന്ദ്രന്‍റെയും ഷൈലജയുടെയും വിവാഹത്തിൽ പങ്കെടുത്ത പാർട്ടിപ്രവർത്തകരും നേതാക്കളും ഇവരുടെ മകൻ അരുണിന്‍റെ വിവാഹത്തിലും പങ്കെടുത്തു.
ജോയ്സ് ജോർജ് എംപി, സിപിഎം ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ എംഎൽഎ, മുൻഎംഎൽഎ എസ്. സുന്ദരമാണിക്യം തുടങ്ങിവരും അരുണിന്‍റെയും അനശ്വരയുടെയും വിവാഹത്തിൽ പങ്കെടുത്തു.