കട്ടപ്പന: വിളവെടുപ്പ് സീസണ് അടുത്തിട്ടും വിലയും വിളവുമില്ലാതെ കർഷകർ ദുരിതത്തിൽ . ഉത്പാദനചെലവ് വർധിച്ചിട്ടും കാപ്പിക്കുരുവിന് വില വർധിക്കാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം കാപ്പിക്കുരുവിന്റെ ഉത്പാദനം നാലിലൊന്നായി കുറഞ്ഞു. വിളവെടുപ്പ് ചിലയിടങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു. വിളവ് കുറഞ്ഞിട്ടും വിലയിൽ യാതൊരു ഉയർച്ചയും ഉണ്ടാകാത്തത് കർഷകർക്ക് തിരിച്ചടിയായി. ഒരുകിലോ കാപ്പിക്കുരു തൊണ്ടോടുകൂടിയതിന് 75 രൂപയും കാപ്പിപ്പരിപ്പിന് 130 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്നത്. ഒരുവർഷം കാത്തിരുന്ന് ലഭിക്കുന്ന ഉത്പന്നത്തിന് വിലയില്ലാത്ത്ത് കർഷകരെ ദുരിതത്തിലാക്കി. വളത്തിന്റെ വില ഉയർന്നതും പണിക്കൂലിയിൽ വർധനവുണ്ടായതും ഉത്പാദനചെലവ് വർധിപ്പിച്ചു. വിളവെടുക്കുന്നതിന് പണിക്കാരുടെ ലഭ്യതക്കുറവും കർഷകരെ വലയ്ക്കുകയാണ്. സ്വന്തമായി കാപ്പിക്കുരു പറിക്കാൻ തുടങ്ങിയാൽതന്നെ സമയത്ത് എടുത്തുതീരില്ല. ഇതുമൂലം കാപ്പിക്കുരു പഴുത്ത് ഉണങ്ങിപ്പോവും. ഇത് ചെടിക്ക് കേടുമാണ്.
കാപ്പിക്കുരുവിന് വില കുറവാണങ്കിലും കാപ്പിപ്പൊടിക്ക് വിലക്കുറവില്ല. ഇടനിലക്കാരുടെ ചൂഷണമാണ് കാപ്പിക്കുരുവിന്റെ വിലയിടിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.
സർക്കാരിൽനിന്നോ കോഫി ബോർഡിൽനിന്നോ യാതൊരു ഗുണവും കർഷകർക്ക് ലഭിക്കുന്നില്ല. സർക്കാർ ഇടപെടൽ നടത്തിയില്ലങ്കിൽ കാപ്പികൃഷിയിൽനിന്നും കർഷകർ പിൻവാങ്ങുന്ന അവസ്ഥയിലാണ്.
കാപ്പിക്കുരുവിന് വില കുറവാണങ്കിലും കാപ്പിപ്പൊടിക്ക് വിലക്കുറവില്ല. ഇടനിലക്കാരുടെ ചൂഷണമാണ് കാപ്പിക്കുരുവിന്റെ വിലയിടിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.
സർക്കാരിൽനിന്നോ കോഫി ബോർഡിൽനിന്നോ യാതൊരു ഗുണവും കർഷകർക്ക് ലഭിക്കുന്നില്ല. സർക്കാർ ഇടപെടൽ നടത്തിയില്ലങ്കിൽ കാപ്പികൃഷിയിൽനിന്നും കർഷകർ പിൻവാങ്ങുന്ന അവസ്ഥയിലാണ്.