+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിന്നക്കനാലിൽ കാട്ടാന രണ്ടു വീടുകൾ തകർത്തു

രാജകുമാരി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന അക്രമണം. രണ്ടു വീടുകൾ അടിച്ചുതകർത്തു. ദന്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഏലവും വാഴയും അടക്കമുള്ള വിളകളും കാട
ചിന്നക്കനാലിൽ കാട്ടാന രണ്ടു വീടുകൾ തകർത്തു
രാജകുമാരി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന അക്രമണം. രണ്ടു വീടുകൾ അടിച്ചുതകർത്തു. ദന്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഏലവും വാഴയും അടക്കമുള്ള വിളകളും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് ചിന്നക്കനാൽ പെരിയകനാൽ വേണാടിലെ ജനവാസമേഖലയിൽ ഒറ്റയാൻ എത്തിയത്. പ്രദേശവാസികളായ അങ്കുപ്പാണ്ടി കുമരവേൽ, ഭാനുമതി പീറ്റർ എന്നിവരുടെ വീടുകളാണ് കാട്ടാന അടിച്ചുതകർത്തത്. ഭാനുമതിയുടെ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം നടത്തുന്നതിന്‍റെ ശബ്ദ്ംകേട്ട് ഉറക്കമുണർന്ന പീറ്ററും ഭാനുമതിയും പിൻവാതിലിലൂടെ ഇറങ്ങിയോടി സമീപത്തെ വീട്ടിൽ അഭയംപ്രാപിക്കുകയായിരുന്നു. ഇവരുടെ വീട് തകർത്തതിനുശേഷം സമീപത്തെ അങ്കുപ്പാണ്ടിയുടെ വീടും ഇടിച്ചുതകർത്തു. ഇവർ തമിഴ്നാട്ടിൽ പോയിരിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ഒറ്റയാനെ തുരത്തുന്നതിനു ശ്രമിച്ചെങ്കിലും പുലർച്ചെ നാലുവരെ കാട്ടാന പരിഭ്രാന്തി സൃഷ്ടിച്ച് ജനവാസ മേഖലയിൽ നിലയുറപ്പിച്ചു.
പൂപ്പാറ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുകയും നിരവധി ആളുകൾ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെടുകയുംചെയ്ത സാഹചര്യത്തിൽ വനംമന്ത്രി അടക്കമെത്തി ആക്രമണകാരിയായ കാട്ടാനയെ മയക്കുവെടിവച്ച് ആനത്താവളത്തിലേക്കു മാറ്റുന്നതിന് നിർദേശം നൽകിയിരുന്നു. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിനുവേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.