+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമലവിഷയം ബിജെപിയും സിപിഎമ്മും വഷളാക്കുന്നു: ഉമ്മൻ ചാണ്ടി

നെടുങ്കണ്ടം: ശബരിമല വിഷയം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മനസുവച്ചാൽ ദിവസങ്ങൾക്കുള്ളിൽ തീർക്കാവുന്ന പ്രശ്നം മാത്രമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മരത്
ശബരിമലവിഷയം ബിജെപിയും സിപിഎമ്മും വഷളാക്കുന്നു: ഉമ്മൻ ചാണ്ടി
നെടുങ്കണ്ടം: ശബരിമല വിഷയം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മനസുവച്ചാൽ ദിവസങ്ങൾക്കുള്ളിൽ തീർക്കാവുന്ന പ്രശ്നം മാത്രമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മരത്തിൽനിന്നും വീണതിനെത്തുടർന്ന് നട്ടെല്ലിനു ക്ഷതമേറ്റ പാന്പുപാറ മേലാളത്ത് ബാബു മാത്യുവിന് ഉടുന്പൻചോല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽദാനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീപ്രവേശന വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും രണ്ടുഭാഗത്തുനിന്ന് ഏറ്റുമുട്ടുക മാത്രമാണ് ചെയ്യുന്നത്. ബിജെപിയും സിപിഎമ്മും മനസുവച്ചാൽ ഒരുനിമിഷംകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടും. പ്രശ്നത്തെ വഷളാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ബിജെപി അക്രമണത്തിന്‍റെ പാതയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നതിനും സംസ്ഥാനം ഭരിക്കുന്ന ഇടതുസർക്കാർ ദേവസ്വം ബോർഡ് വഴി റിവ്യൂ ഹർജി നൽകുന്നതിനും തയാറാകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

1035 ചതുരശ്രയടിയിൽ മൂന്നു ബെഡ് റൂമുകൾ അടങ്ങുന്ന വീടാണ് ആറേമുക്കാൽ ലക്ഷത്തോളം രൂപ ചെലവിൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ബാബു മാത്യുവിന് നിർമിച്ചുനൽകിയത്.

മണ്ഡലം പ്രസിഡന്‍റ് സാന്‍റോച്ചൻ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ, റോയി കെ. പൗലോസ്, ഡീൻ കുര്യാക്കോസ്, ശ്രീമന്ദിരം ശശികുമാർ, എം.എൻ. ഗോപി, കൊച്ചുത്രേസ്യ പൗലോസ്, മുകേഷ് മോഹൻ, ജി. മുരളീധരൻ. സി.എസ്. യശോധരൻ, ആർ. ബാലൻപിള്ള, ബെന്നി തുണ്ടത്തിൽ, ബെന്നി കുന്നേൽ, ഷാജു മാടപ്പാട്ട്, പി.ഡി. ജോർജ്, സിബി ക്ലാമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.