+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവകാശങ്ങള്‍ അടിയറവു വയ്ക്കാന്‍ അനുവദിക്കില്ല: ഇ.ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: നവോത്ഥാന സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ വീണ്ടും സവർണമേധാവിത്വത്തിന് മുന്നില്‍ അടിയറവ് വയ്ക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ.
അവകാശങ്ങള്‍ അടിയറവു വയ്ക്കാന്‍ അനുവദിക്കില്ല: ഇ.ചന്ദ്രശേഖരന്‍
കാഞ്ഞങ്ങാട്: നവോത്ഥാന സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ വീണ്ടും സവർണമേധാവിത്വത്തിന് മുന്നില്‍ അടിയറവ് വയ്ക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികാഘോഷത്തിന്‍റെ സംഘാടകസമിതി രൂപീകരണ യോഗം ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍കാലങ്ങളില്‍ ക്ഷേത്രപ്രവേശനത്തിലും ആചാരാനുഷ്ഠാനങ്ങളിലും ബഹുഭൂരിപക്ഷവും മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. എല്ലാ അവകാശങ്ങളും അധികാരങ്ങളും അനുഭവിച്ചിരുന്നത് ഒരു ചെറിയ വിഭാഗം വരേണ്യവർഗം മാത്രമായിരുന്നു. തീക്ഷ്ണ സമരങ്ങളിലൂടെയാണ് പല അവകാശങ്ങളും നാം നേടിയെടുത്തത്. ജാതിചിന്തയുടെയും വര്‍ഗീയതയുടെയും ഭീഭത്‌സമുഖം തിരിച്ചുകൊണ്ടുവരാന്‍ ആരെയും അനുവദിക്കില്ല. ചരിത്രത്തില്‍നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്. ചരിത്രത്തിന്‍റെ ഇരുണ്ട യുഗങ്ങളിലേക്കുള്ള തിരിച്ചുപോക്കല്ല വേണ്ടത്. വര്‍ത്തമാനകാലത്തെ നന്മകള്‍ സ്വാംശീകരിച്ചെടുക്കാന്‍ യുവതലമുറ തയാറാകണം. കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യുവാക്കളും വിദ്യാര്‍ഥികളും മുന്നോട്ടുവരണം. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും നടക്കുന്നുണ്ട്. യുവജനത ഇത് തിരിച്ചറിയണം-മന്ത്രി പറഞ്ഞു.

സംഘാടക സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട് : ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി നടത്തുന്നതിന്‍റെ ഭാഗമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ചെയര്‍മാനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. എംപി, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. ജില്ലാ കളക്ടര്‍- ജനറല്‍ കണ്‍വീനര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍- വര്‍ക്കിംഗ് ചെയമാന്‍, ഡോ.സി ബാലന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍- വൈസ് പ്രസിഡന്‍റുമാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, കാഞ്ഞങ്ങാട്-നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാര്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളുമാകും.വിളംബര ജാഥ ചെയര്‍മാനായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെയും കണ്‍വീനറായി ഹോസ്ദുര്‍ഗ് തഹസില്‍ദാറെയും തെരഞ്ഞെടുത്തു. സബ് കമ്മിറ്റികളും രൂപീകരിച്ചു.
ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് സംഘാടകസമിതി രൂപീകരിച്ചത്. മന്ത്രി ഇ. ചന്ദ്രശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചര്‍ച്ച നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ അരുണ്‍. കെ. വിജയന്‍, മുന്‍ എംഎല്‍എ എം.നാരായണ്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ദാമോദരന്‍, കൗണ്‍സിലര്‍ സന്തോഷ് കുഷാന്‍ നഗര്‍, ചരിത്രകാരന്‍ ഡോ.സി. ബാലന്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് സാലിയാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു സ്വാഗതവും ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന്‍പിള്ള നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ 10, 11, 12 തീയതികളിലാണ് ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷം നടക്കുക. 10ന് രാവിലെ 11ന് ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ജില്ലയില്‍നിന്ന് അയിത്തോച്ചാടന സമരത്തില്‍ പങ്കെടുത്തവരെ ചടങ്ങില്‍ ആദരിക്കും. സര്‍വമതവിഭാഗങ്ങളും പങ്കെടുക്കുന്ന പന്തിഭോജനവും നടക്കും.