തൃക്കരിപ്പൂർ: ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി. തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ 60 ഓളം ഇനങ്ങളാണ് നടന്നത്. പ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് മത്സരങ്ങൾ ഒഴിവാക്കിയെങ്കിലും സാഹിത്യ രചനകളും ചിത്ര രചനകളും ഉൾപ്പെടെ ഉപജില്ലയിലെ 17 സ്കൂളുകളിൽ നിന്നായി 300 വിദ്യാർഥികൾ 16 വേദികളിലായി പങ്കെടുത്തു.
ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 52 ഇനങ്ങൾ സ്റ്റേജിതര മത്സരങ്ങളും ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രസംഗങ്ങൾ, പദ്യം ചൊല്ലൽ ഉൾപ്പെടെ എട്ട് ഇനങ്ങളിലെ സ്റ്റേജ് മത്സരങ്ങളും നടന്നു. ചെറുവത്തൂർ ഉപജില്ലാ കലോത്സവത്തിലെ ബാക്കിയുള്ള 130 ഇനങ്ങളിലെ മത്സരങ്ങൾ ഒന്പത്, 10 തീയതികളിൽ നടക്കും. ഇതിനായി തൃക്കരിപ്പൂർ സ്കൂളിലെ വിവിധ സ്ഥലങ്ങളിൽ വേദികളുടെ നിർമാണം നടന്നു വരികയാണ്. അതേസമയം മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഫലമറിയാൻ മൂന്നു ദിവസം കാത്തിരിക്കണം.
സ്റ്റേജിതര മത്സരങ്ങളുടെ സമയക്രമം പാലിച്ചുവെങ്കിലും വിവിധ സ്കൂളുകളിൽ നിന്നെത്തിയ മത്സരാർഥികളും രക്ഷിതാക്കളും മത്സര ഫലമറിയാനാവാത്തതിൽ പ്രതിഷേധം പങ്കുവയ്ക്കുകയും ചെയ്തു. സോഫ്റ്റ്വേറിലെ തകരാറാണ് കരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. എങ്കിലും ഭൂരിഭാഗം മത്സരങ്ങളുടെയും ഫലം നാളെ മാത്രമേ പ്രഖ്യാപിക്കാനാകുകയുള്ളു.
ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 52 ഇനങ്ങൾ സ്റ്റേജിതര മത്സരങ്ങളും ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രസംഗങ്ങൾ, പദ്യം ചൊല്ലൽ ഉൾപ്പെടെ എട്ട് ഇനങ്ങളിലെ സ്റ്റേജ് മത്സരങ്ങളും നടന്നു. ചെറുവത്തൂർ ഉപജില്ലാ കലോത്സവത്തിലെ ബാക്കിയുള്ള 130 ഇനങ്ങളിലെ മത്സരങ്ങൾ ഒന്പത്, 10 തീയതികളിൽ നടക്കും. ഇതിനായി തൃക്കരിപ്പൂർ സ്കൂളിലെ വിവിധ സ്ഥലങ്ങളിൽ വേദികളുടെ നിർമാണം നടന്നു വരികയാണ്. അതേസമയം മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഫലമറിയാൻ മൂന്നു ദിവസം കാത്തിരിക്കണം.
സ്റ്റേജിതര മത്സരങ്ങളുടെ സമയക്രമം പാലിച്ചുവെങ്കിലും വിവിധ സ്കൂളുകളിൽ നിന്നെത്തിയ മത്സരാർഥികളും രക്ഷിതാക്കളും മത്സര ഫലമറിയാനാവാത്തതിൽ പ്രതിഷേധം പങ്കുവയ്ക്കുകയും ചെയ്തു. സോഫ്റ്റ്വേറിലെ തകരാറാണ് കരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. എങ്കിലും ഭൂരിഭാഗം മത്സരങ്ങളുടെയും ഫലം നാളെ മാത്രമേ പ്രഖ്യാപിക്കാനാകുകയുള്ളു.