കൊപ്രക്കളം : ദേശീയപാത 17 ചെന്ത്രാപ്പിന്നിയിൽ കട്ട വിരിക്കൽ അധികൃതരുടെ നിർദേശം അവഗണിച്ച വാഹനങ്ങൾ വൈദ്യുതി പോസ്റ്റുകൾ തകർത്തു
ദേശീയ പാത ചെന്ത്രാപ്പിന്നി മേഖലയിൽ ഗതാഗതം സുഗമമാക്കാനായി ഏതാനും ദിവസങ്ങൾക്കു മുന്പാണ് വാഹന സഞ്ചാരം പൂർണമായും നിരോധിച്ചു കട്ട വിരിക്കലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിച്ചത്. ഇതിനെത്തുടർന്ന് വാഹന ഗതാഗതം പ്രധാനമായും രണ്ട ു വഴികളിലൂടെയാണ് ദേശീയപാത അധികൃതർ വഴി തിരിച്ചു വിട്ടിരുന്നത്.
കൊടുങ്ങല്ലൂർ മേഖലയിൽ നിന്നും വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങൾ കൊപ്രക്കളം സെന്ററിൽ നിന്നും പടിഞ്ഞാട്ടു തിരിഞ്ഞു പടിഞ്ഞാറേ റോഡുവഴി എടമുട്ടം സെന്ററിലേക്ക് പ്രവേശിക്കണമെന്നതായിരുന്നു അധികൃതർ നിർദേശിച്ചിരുന്നത്.
തൃപ്രയാർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എടമുട്ടം സെന്ററിൽ നിന്നും കിഴക്കോട്ടു തിരിഞ്ഞു പുളിഞ്ചോട് മേഖലയിൽ നിന്നും തെക്കോട്ടു പോയി കൊപ്രക്കളം ജംഗ്ഷനിൽ എത്താനുമായിരുന്നു നിർദേശം നൽകിയിരുന്നത്. ഈ അറിയിപ്പ് പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയും നവസാമൂഹ്യ മാധ്യമങ്ങളിലൂടെയും ജനങ്ങളിൽ എത്തിയിരുന്നു. എങ്കിലും വാഹന യാത്രക്കാർ അധികൃതർ പറഞ്ഞ നിർദ്ദേശം പാലിക്കാതെ ദേശീയ പാതയിൽ എളുപ്പം കയറാൻ ഇടുങ്ങിയ റോഡുകളെആശ്രയിക്കുകയും ഇതുമൂലം വാഹന ഗതാഗതം പൂർണമായുംതടസപ്പെടുകയു മാണ്.
ഇന്നലെ വൈകീട്ട് നാല് മണിയോടെ ചെന്ത്രാപ്പിന്നി പതിനേഴിലേക്കു ഇടവഴിയിലൂടെ പ്രവേശിച്ച ലോറി എതിർ ഭാഗത്തു നിന്നും വാഹനങ്ങൾ വന്നത് മൂലം പിന്നോട്ട് എടുക്കുന്നതിനിടയിൽ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ചരക്കു കയറ്റി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിച്ചത് മൂലം വൈദ്യുതി പോസ്റ്റ് രണ്ടായി തകർന്നു. ഇതേത്തുടർന്ന് മേഖലയിൽ വൈദ്യുത ബന്ധം പൂർണമായി തടസപ്പെട്ടു. മണിക്കൂറുകൾക്കു ശേഷമാണ് മേഖലയിലെ വൈദ്യുതി വിതരണം പുനഃ:സ്ഥാപിച്ചത്. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് വാഹനഗാതാഗതം സുഗമമാക്കിയത്.
വാഹനങ്ങളുടെ തോന്നിയപോലെയുള്ള യാത്ര പലപ്പോഴും ഗതാഗത തടസം ഉണ്ട ാക്കുന്നത് മൂലം ഇതു നിയന്ത്രിക്കാൻ അധികൃതർ കർശന നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ദേശീയ പാത ചെന്ത്രാപ്പിന്നി മേഖലയിൽ ഗതാഗതം സുഗമമാക്കാനായി ഏതാനും ദിവസങ്ങൾക്കു മുന്പാണ് വാഹന സഞ്ചാരം പൂർണമായും നിരോധിച്ചു കട്ട വിരിക്കലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിച്ചത്. ഇതിനെത്തുടർന്ന് വാഹന ഗതാഗതം പ്രധാനമായും രണ്ട ു വഴികളിലൂടെയാണ് ദേശീയപാത അധികൃതർ വഴി തിരിച്ചു വിട്ടിരുന്നത്.
കൊടുങ്ങല്ലൂർ മേഖലയിൽ നിന്നും വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങൾ കൊപ്രക്കളം സെന്ററിൽ നിന്നും പടിഞ്ഞാട്ടു തിരിഞ്ഞു പടിഞ്ഞാറേ റോഡുവഴി എടമുട്ടം സെന്ററിലേക്ക് പ്രവേശിക്കണമെന്നതായിരുന്നു അധികൃതർ നിർദേശിച്ചിരുന്നത്.
തൃപ്രയാർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എടമുട്ടം സെന്ററിൽ നിന്നും കിഴക്കോട്ടു തിരിഞ്ഞു പുളിഞ്ചോട് മേഖലയിൽ നിന്നും തെക്കോട്ടു പോയി കൊപ്രക്കളം ജംഗ്ഷനിൽ എത്താനുമായിരുന്നു നിർദേശം നൽകിയിരുന്നത്. ഈ അറിയിപ്പ് പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയും നവസാമൂഹ്യ മാധ്യമങ്ങളിലൂടെയും ജനങ്ങളിൽ എത്തിയിരുന്നു. എങ്കിലും വാഹന യാത്രക്കാർ അധികൃതർ പറഞ്ഞ നിർദ്ദേശം പാലിക്കാതെ ദേശീയ പാതയിൽ എളുപ്പം കയറാൻ ഇടുങ്ങിയ റോഡുകളെആശ്രയിക്കുകയും ഇതുമൂലം വാഹന ഗതാഗതം പൂർണമായുംതടസപ്പെടുകയു മാണ്.
ഇന്നലെ വൈകീട്ട് നാല് മണിയോടെ ചെന്ത്രാപ്പിന്നി പതിനേഴിലേക്കു ഇടവഴിയിലൂടെ പ്രവേശിച്ച ലോറി എതിർ ഭാഗത്തു നിന്നും വാഹനങ്ങൾ വന്നത് മൂലം പിന്നോട്ട് എടുക്കുന്നതിനിടയിൽ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ചരക്കു കയറ്റി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിച്ചത് മൂലം വൈദ്യുതി പോസ്റ്റ് രണ്ടായി തകർന്നു. ഇതേത്തുടർന്ന് മേഖലയിൽ വൈദ്യുത ബന്ധം പൂർണമായി തടസപ്പെട്ടു. മണിക്കൂറുകൾക്കു ശേഷമാണ് മേഖലയിലെ വൈദ്യുതി വിതരണം പുനഃ:സ്ഥാപിച്ചത്. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് വാഹനഗാതാഗതം സുഗമമാക്കിയത്.
വാഹനങ്ങളുടെ തോന്നിയപോലെയുള്ള യാത്ര പലപ്പോഴും ഗതാഗത തടസം ഉണ്ട ാക്കുന്നത് മൂലം ഇതു നിയന്ത്രിക്കാൻ അധികൃതർ കർശന നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.