ചെന്ത്രാപ്പിന്നി : ചെന്ത്രാപ്പിന്നിയിൽ ചോരക്കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ പിഞ്ചു കുഞ്ഞു ഉൾപ്പെടെ മൂന്നു കുട്ടികളെയും രണ്ടിടങ്ങളിൽ താമസിപ്പിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് യുവതിയുടെ മൂന്നു പെണ്‍കുട്ടികളെയും മാതാപിതാക്കളുടെ അടുത്ത് നിന്നും മാറ്റി താമസിപ്പിച്ചത്. പിഞ്ചു കുഞ്ഞിനെ മുളങ്കുന്നത്തുകാവ് തണൽ കേന്ദ്രത്തിലും പതിമൂന്നും രണ്ടരയും പ്രായമുള്ള പെണ്‍കുട്ടികളെ മായന്നൂരിലെ ഒരു സംരക്ഷണ കേന്ദ്രത്തിലുമാണ് പാർപ്പിച്ചിരിക്കുന്നത്.
കുട്ടികളെ മാതാവിനൊപ്പം താമസിപ്പിക്കുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തിനു ഗുണകരമാവില്ലെന്ന നിരീക്ഷണത്തിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മറ്റിടങ്ങളിലേക്ക് മാറ്റിയത്. ഇതേ സമയം യുവതിയുടെ പ്രസവം നിർത്തുന്നതിനോട് അനുബന്ധിച്ചുള്ള ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് യുവതിയുടെ മൂന്നു പെണ്‍കുട്ടികളെയും മാതാപിതാക്കളുടെ അടുത്ത് നിന്നും മാറ്റി താമസിപ്പിച്ചത്. പിഞ്ചു കുഞ്ഞിനെ മുളങ്കുന്നത്തുകാവ് തണൽ കേന്ദ്രത്തിലും പതിമൂന്നും രണ്ടരയും പ്രായമുള്ള പെണ്‍കുട്ടികളെ മായന്നൂരിലെ ഒരു സംരക്ഷണ കേന്ദ്രത്തിലുമാണ് പാർപ്പിച്ചിരിക്കുന്നത്.
കുട്ടികളെ മാതാവിനൊപ്പം താമസിപ്പിക്കുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തിനു ഗുണകരമാവില്ലെന്ന നിരീക്ഷണത്തിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മറ്റിടങ്ങളിലേക്ക് മാറ്റിയത്. ഇതേ സമയം യുവതിയുടെ പ്രസവം നിർത്തുന്നതിനോട് അനുബന്ധിച്ചുള്ള ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.