ചാലക്കുടി: പ്രളയത്തിൽ തകർന്ന വീടുകൾ പുതുക്കി പണിയുന്നതിനുള്ള നടപടികൾ തുടങ്ങാത്തതിൽ താലൂക്ക് സമിതി യോഗത്തിൽ വിമർശനം ഉയർന്നു.
പുതുക്കി പണിയേണ്ട വീടുകളുടെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഇ മുഖേന ശേഖരിച്ച് മൊബൈൽ ആപ്പ് വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 15 പേർക്ക് ആദ്യ ഗഡു അനുവദിച്ചതായും തഹസിൽദാർ ഇ.എൻ.രാജു അറിയിച്ചു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നതെന്നും അർഹരായവരെ പരിഗണിക്കുമെന്നും തഹസിൽദാർ അറിയിച്ചു.
മാള ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ കെ.കരുണാകരൻ സ്മാരക സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റൽ എക്സ്റേ, ഹൈടെക് ലാബ് എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന സർക്കാരിനോടും ആരോഗ്യവകുപ്പിനോടും പ്രമേയം മുഖേന ആവശ്യപ്പെട്ടു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളി പ്രമേയം അവതരിപ്പിച്ചു. തഹസിൽദാർ (ഭൂരേഖ) കെ.വി.ജോസഫ് നന്ദി പറഞ്ഞു.
പുതുക്കി പണിയേണ്ട വീടുകളുടെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഇ മുഖേന ശേഖരിച്ച് മൊബൈൽ ആപ്പ് വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 15 പേർക്ക് ആദ്യ ഗഡു അനുവദിച്ചതായും തഹസിൽദാർ ഇ.എൻ.രാജു അറിയിച്ചു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നതെന്നും അർഹരായവരെ പരിഗണിക്കുമെന്നും തഹസിൽദാർ അറിയിച്ചു.
മാള ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ കെ.കരുണാകരൻ സ്മാരക സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റൽ എക്സ്റേ, ഹൈടെക് ലാബ് എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന സർക്കാരിനോടും ആരോഗ്യവകുപ്പിനോടും പ്രമേയം മുഖേന ആവശ്യപ്പെട്ടു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളി പ്രമേയം അവതരിപ്പിച്ചു. തഹസിൽദാർ (ഭൂരേഖ) കെ.വി.ജോസഫ് നന്ദി പറഞ്ഞു.