ചാലക്കുടി: ദന്പതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നു പലപ്രാവശ്യം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി.
അത്താണി ചെങ്ങമനാട് ആലുക്കൽ വീട്ടിൽ പ്രിൻസിനെ(26)യാണ് കൊരട്ടി പോലീസ് അറസ്റ്റുചെയ്തത്. അങ്കമാലിയിൽ പെട്രോൾ പന്പ് ഉടമയായ ചാലക്കുടി ചൊവ്വരക്കാരൻ അനൂപ് വർഗീസും ഭാര്യയും സഞ്ചരിച്ച കാറിന് പിന്നിൽ വന്നിടിച്ചാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ 28നാണ് സംഭവം ഉണ്ടായത്. രാത്രി 10 മണിയോടെ അനൂപ് വർഗീസും ഭാര്യയും വിവാഹചടങ്ങിൽ പങ്കെടുത്ത് ചാലക്കുടിയിലേക്ക് വരുന്പോഴാണ് സംഭവം ഉണ്ടായത്.
മുരിങ്ങൂർ പള്ളിക്കു സമീപം വച്ചാണ് ആദ്യം ഇടിച്ചത്. പിന്നാലെ വന്ന കാർ വീണ്ടും ഇടിച്ചപ്പോൾ സംശയം തോന്നിയ അനൂപ് കാർ ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്ക് തിരിച്ചപ്പോൾ വീണ്ടും വന്ന് കാറിൽ ഇടിച്ചപ്പോൾ കാർ നിർത്തിയ സമയം പ്രിൻസ് കാറിൽനിന്ന് ഇറങ്ങിവന്ന് ബോണറ്റിൽ ഇടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് അനൂപ് ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രിൻസ് പിടിയിലായത്. സംഭവദിവസം അത്താണിയിൽവച്ച് അനൂപ് സഞ്ചരിച്ച കാർ പ്രിൻസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടിയശേഷം നിർത്താതെ ഓടിച്ചുപോയതിന്റെ വൈരാഗ്യത്തിൽ ബൈക്ക് അത്താണിയിൽവച്ച് സുഹൃത്തിന്റെ കാർ എടുത്ത് അനൂപ് സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
അത്താണി ചെങ്ങമനാട് ആലുക്കൽ വീട്ടിൽ പ്രിൻസിനെ(26)യാണ് കൊരട്ടി പോലീസ് അറസ്റ്റുചെയ്തത്. അങ്കമാലിയിൽ പെട്രോൾ പന്പ് ഉടമയായ ചാലക്കുടി ചൊവ്വരക്കാരൻ അനൂപ് വർഗീസും ഭാര്യയും സഞ്ചരിച്ച കാറിന് പിന്നിൽ വന്നിടിച്ചാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ 28നാണ് സംഭവം ഉണ്ടായത്. രാത്രി 10 മണിയോടെ അനൂപ് വർഗീസും ഭാര്യയും വിവാഹചടങ്ങിൽ പങ്കെടുത്ത് ചാലക്കുടിയിലേക്ക് വരുന്പോഴാണ് സംഭവം ഉണ്ടായത്.
മുരിങ്ങൂർ പള്ളിക്കു സമീപം വച്ചാണ് ആദ്യം ഇടിച്ചത്. പിന്നാലെ വന്ന കാർ വീണ്ടും ഇടിച്ചപ്പോൾ സംശയം തോന്നിയ അനൂപ് കാർ ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്ക് തിരിച്ചപ്പോൾ വീണ്ടും വന്ന് കാറിൽ ഇടിച്ചപ്പോൾ കാർ നിർത്തിയ സമയം പ്രിൻസ് കാറിൽനിന്ന് ഇറങ്ങിവന്ന് ബോണറ്റിൽ ഇടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് അനൂപ് ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രിൻസ് പിടിയിലായത്. സംഭവദിവസം അത്താണിയിൽവച്ച് അനൂപ് സഞ്ചരിച്ച കാർ പ്രിൻസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടിയശേഷം നിർത്താതെ ഓടിച്ചുപോയതിന്റെ വൈരാഗ്യത്തിൽ ബൈക്ക് അത്താണിയിൽവച്ച് സുഹൃത്തിന്റെ കാർ എടുത്ത് അനൂപ് സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.