കൊരട്ടി:കൊരട്ടി ഗ്രാമപഞ്ചായത്തിലെ ആറ്റപ്പാടം വാർഡിൽ ലക്ഷം വീട് കോളനിയിലെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന പള്ളത്താട്ടി ബാബുവിന്റെ മകൻ ഷിബു (35) സുമനസുകളുടെ കാരുണ്യം തേടുകയാണ്.
ഇരുവൃക്കകളും തകരാറിലായതോടെ ജീവൻ നിലനിർത്താൻ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. മാസങ്ങളായി ചികിത്സയിലിരിക്കുന്ന ഷിബുവിന് ആഴ്ചയിൽ മൂന്ന് ഡയാലിസീസ് വരെ നടത്തിവരികയാണ്.
പിതാവ് ബാബു വർഷങ്ങൾക്ക് മുന്പ് മരിച്ചതോടെ അമ്മയും മകനും വീട്ടിൽ തനിച്ചായി. വാർധക്യത്തിൽ അമ്മക്ക് താങ്ങാകേണ്ട മകന്റെ ചികിത്സക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ ഈ അമ്മ വിഷമിക്കുകയാണ്. 20 ലക്ഷം രൂപയാണ് ചികിത്സാ ചെലവുകൾക്ക് ആവശ്യമായി വരുന്നത്. കിഡ്നി അമ്മ നൽകുമെങ്കിലും ഓപ്പറേഷനും തുടർചികിത്സക്കും പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് ഈ ദരിദ്രകുടുംബം.
മാസങ്ങൾക്കുമുന്പ് ആരംഭിച്ച ചികിത്സാചെലവുകൾ കാരണം ദൈനംദിന ചെലവുകൾ നിവർത്തിക്കാൻ പോലും ഈ കുടുംബത്തിനാകുന്നില്ല. ചുമട്ട് തൊഴിലാളിയായിരുന്ന ഷിബു നാട്ടിലെ നാടകം, പ്രച്ഛന്നവേഷം അടക്കമുളള സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. ആറ്റപ്പാടം പള്ളിയിലെ വേദോപദേശം അധ്യാപകനാണ് ഷിബു. നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ചികിത്സാ സഹായനിധി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി നാട് പ്രളയത്തിലകപ്പെട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ രക്ഷാധികാരിയായും വാർഡ് മെന്പർ ജയരാജ് ആറ്റപ്പാടം കണ്വീനറായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ ബാങ്ക് കൊരട്ടി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നന്പർ -6662360977, ഐഎഫ്എസ്സി കോഡ് കഉകആ000ഗ242. വിശദവിവരങ്ങൾക്ക്-ഫോണ്- 9895193393.
ഇരുവൃക്കകളും തകരാറിലായതോടെ ജീവൻ നിലനിർത്താൻ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. മാസങ്ങളായി ചികിത്സയിലിരിക്കുന്ന ഷിബുവിന് ആഴ്ചയിൽ മൂന്ന് ഡയാലിസീസ് വരെ നടത്തിവരികയാണ്.
പിതാവ് ബാബു വർഷങ്ങൾക്ക് മുന്പ് മരിച്ചതോടെ അമ്മയും മകനും വീട്ടിൽ തനിച്ചായി. വാർധക്യത്തിൽ അമ്മക്ക് താങ്ങാകേണ്ട മകന്റെ ചികിത്സക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ ഈ അമ്മ വിഷമിക്കുകയാണ്. 20 ലക്ഷം രൂപയാണ് ചികിത്സാ ചെലവുകൾക്ക് ആവശ്യമായി വരുന്നത്. കിഡ്നി അമ്മ നൽകുമെങ്കിലും ഓപ്പറേഷനും തുടർചികിത്സക്കും പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് ഈ ദരിദ്രകുടുംബം.
മാസങ്ങൾക്കുമുന്പ് ആരംഭിച്ച ചികിത്സാചെലവുകൾ കാരണം ദൈനംദിന ചെലവുകൾ നിവർത്തിക്കാൻ പോലും ഈ കുടുംബത്തിനാകുന്നില്ല. ചുമട്ട് തൊഴിലാളിയായിരുന്ന ഷിബു നാട്ടിലെ നാടകം, പ്രച്ഛന്നവേഷം അടക്കമുളള സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. ആറ്റപ്പാടം പള്ളിയിലെ വേദോപദേശം അധ്യാപകനാണ് ഷിബു. നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ചികിത്സാ സഹായനിധി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി നാട് പ്രളയത്തിലകപ്പെട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ രക്ഷാധികാരിയായും വാർഡ് മെന്പർ ജയരാജ് ആറ്റപ്പാടം കണ്വീനറായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ ബാങ്ക് കൊരട്ടി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നന്പർ -6662360977, ഐഎഫ്എസ്സി കോഡ് കഉകആ000ഗ242. വിശദവിവരങ്ങൾക്ക്-ഫോണ്- 9895193393.