മലപ്പുറം: വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിന്റെ നിർദേശ പ്രകാരം സംസ്ഥാന വ്യാപകമായി കോർപ്പറേഷൻ - മുനിസിപ്പാലിറ്റി ഓഫീസുകളിൽ നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി മലപ്പുറം, കൊണ്ടോട്ടി, നിലന്പൂർ, താനൂർ, തിരൂർ മുനിസിപ്പാലിറ്റികളിൽ മലപ്പുറം വിജിലൻസ് മിന്നൽ പരിശോധന നടത്തി. സെല്ലാറായി പണിയുന്ന കെട്ടിടങ്ങൾക്കു അനുമതി ലഭിക്കണമെങ്കിൽ സാധാരണ സമർപ്പിക്കേണ്ട രേഖകളോടൊപ്പം ജിയോളജി, റവന്യൂ വകുപ്പുകളുടെ പ്രത്യേക അനുമതിപത്രം നിർബന്ധമാണെന്നിരിക്കെ അനുമതി പത്രം ഇല്ലാതെ തിരൂർ, താനൂർ, നിലന്പൂർ, മുനിസിപ്പാലിറ്റികളിൽ പെർമിറ്റ് നൽകിയതായി പരിശോധനയിൽ കണ്ടെത്തി. ബിൽഡിംഗ് അപ്ലിക്കേഷൻ രജിസ്റ്റർ ശരിയായ രീതിയിലല്ല എഴുതി തയാറാക്കുന്നതെന്നും കണ്ടെത്തി. ക്രമക്കേടു കണ്ടെത്തിയതു സംബന്ധിച്ച റിപ്പോർട്ടു വിജിലൻസ് ഡയറക്ടർക്കു സമർപ്പിക്കും.
മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രൻ പരിശോധനക്ക് നേതൃത്വം നൽകി. വിജിലൻസ് ഇൻസ്പെക്ടർമാരായ കെ.പി.സുരേഷ് ബാബു, എം.സി കുഞ്ഞിമോയിൻകുട്ടി, കെ.റഫീഖ്, മനോജ് പറയട്ട എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രൻ പരിശോധനക്ക് നേതൃത്വം നൽകി. വിജിലൻസ് ഇൻസ്പെക്ടർമാരായ കെ.പി.സുരേഷ് ബാബു, എം.സി കുഞ്ഞിമോയിൻകുട്ടി, കെ.റഫീഖ്, മനോജ് പറയട്ട എന്നിവർ പരിശോധനയിൽ പങ്കെടുത്തു.