+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരണകൂട ഭീകരതയ്ക്കെതിരേ കളക്ടറേറ്റ് പടിക്കൽ ഉപവാസം നാളെ

സുൽത്താൻ ബത്തേരി: ഭരണകൂട ഭീകരതയ്ക്കെതിരെ നാളെ കളക്ടറേറ്റിന് മുന്പിൽ ഉപവാസ സമരം നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർ
ഭരണകൂട ഭീകരതയ്ക്കെതിരേ  കളക്ടറേറ്റ് പടിക്കൽ ഉപവാസം നാളെ
സുൽത്താൻ ബത്തേരി: ഭരണകൂട ഭീകരതയ്ക്കെതിരെ നാളെ കളക്ടറേറ്റിന് മുന്പിൽ ഉപവാസ സമരം നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സർക്കാർ വിശ്വാസികളെ അവഹേളിച്ചും അടിച്ചമർത്തിയും ശബരിമലയിൽ നടത്തുന്ന ഹിന്ദു വിരുദ്ധ നിലപാടുകൾക്കെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്.
സർക്കാർ സുപ്രീം കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് അട്ടിമറിക്കുകയാണ്. ശബരിമലയെ ആക്ടിവിസ്റ്റുകൾക്കും ഫെമിനിസ്റ്റുകൾക്കും സമരം ചെയ്യാനുള്ള ഒരു ഇടമാക്കി മാറ്റുകയാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിച്ചിട്ടില്ല. 10 വയസിനും, 50 വയസിനും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം മാത്രമാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് ശബരിമലയുടെ ആചാരമാണ്.
കേരളത്തിൽ ഇതിനോടകം നിരവധി സുപ്രധാന കോടതി വിധികൾ നടപ്പാക്കാതെ കോടതി അലക്ഷ്യം വരെ നേരിട്ട് പരിഹാസ്യരായ ഭരണകൂടമാണ് ശബരിമലയിൽ കോടതി വിധിയുടെ പേരിൽ ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് മുതലെടുക്കാൻ ശ്രമിക്കുന്നത്. പൊതുനിരത്തുകളിൽ ജാഥയും, പ്രകടനവും നിരോധിച്ചുകൊണ്ട് സുപ്രീം കോടതിയും, ഹൈക്കോടതിയും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും റോഡുകൾ കൈയടക്കി നിത്യവും പ്രകടനവും ജാഥയും നടത്തി ഉപജീവനം നടത്തുന്നവരാണ് ഇടതുപക്ഷക്കാരെന്ന് ഭാരവാഹികൾ പറഞ്ഞു. സമാധാനപരമായി നിലയ്ക്കലിൽ നാമജപം നടത്തിക്കൊണ്ടിരുന്ന വിശ്വാസികളെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് കൈയേറ്റം ചെയ്യുകയും നിലവിളക്ക് ചവുട്ടി തെറിപ്പിക്കുകയും ചെയ്ത നടപടി അത്യന്തം അപലപനീയമാണ്. ഹിന്ദു വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് കളക്ടറേറ്റിനുമുന്പിൽ ഉപവാസ സമരം നടത്തുന്നത്. രാവിലെ 10മുതൽ വൈകുന്നേരം നാല് വരെയാണ് സമരം. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്‍റ് കെ.കെ. രാജൻ, എസ്.കെ.എസ്. നായർ, സജിത്ത്കുമാർ, കെ.കെ. കൃഷ്ണൻകുട്ടി, പ്രകാശൻ എന്നിവർ പങ്കെടുത്തു.