പുൽപ്പള്ളി: കാരുണ്യത്തിന്റെ സ്നേഹ സ്പർശവുമായി വിശ്വാസ സമൂഹത്തിന്റെ പച്ചക്കറി കൃഷി. പ്രളയക്കെടുതി മൂലം ദുരതമനുഭവിക്കുന്നവരെ സഹായിക്കുകയെന്ന സന്ദേശമുയർത്തി പുൽപ്പള്ളി സെന്റ് ജോർജ് യാക്കോബായ സിംഹാസന കത്തോലിക ദേവാലയത്തിന്റെ നേതൃത്വത്തിലാണ് ദേവാലയത്തോട് ചേർന്ന് തരിശായി കിടന്ന ഭൂമിയിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്.
കാരുണ്യ പ്രവർത്തനകൾക്ക് മുന്പിൽ നിൽക്കുന്ന ഇടവക വികാരിയുടെ പ്രത്യേക താത്പര്യവും സഹകരണവും ഇടവകാംഗങ്ങൾക്ക് പാവപ്പെട്ടവരെ സഹായിക്കാൻ ഉൗർജം പകരുന്നു. ചോളം, വാഴ, പപ്പായ ഉൾപ്പടെയുള്ള പത്തോളം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും പ്രളയക്കെടുതി മൂലം ദുരിതമനുഭവിച്ച കുടുംബങ്ങളെ സഹായിക്കാൻ വിനിയോഗിക്കാനാണ് തീരുമാനം.
മുൻ വർഷങ്ങളിൽ ദേവാലയ മുറ്റത്ത് കൃഷിചെയ്ത പച്ചക്കറി തിരുനാൾ ആഘോഷദിനത്തിലാണ് വിളവെടുത്തിരുന്നത്. എന്നാൽ ഇത്തവണ കനത്ത മനഴയെ തുടർന്ന് കൃഷിയിറക്കാൻ കഴിയാതെ വന്നതിനാൽ തിരുനാൾ ആഘോഷത്തിനൊപ്പം വിളവെടുപ്പ് നടന്നില്ല.
പൂർണമായും ജൈവ രീതിയിൽ ആരംഭിച്ച പച്ചക്കറി കൃഷി ഇടവകാംഗങ്ങളിൽ തന്നെ നല്ല വിലയ്ക്ക് വിൽക്കാൻ കഴിയുന്നതിനാൽ പൊതു മാർക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നില്ല. ഫാ.റെജി പോൾ ചവർപ്പനാൽ, ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി എൽദോസ് മടയിക്കൽ, സെക്രട്ടറി റോയി നീറന്താനം എന്നിവരാണ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുന്നത്.
കാരുണ്യ പ്രവർത്തനകൾക്ക് മുന്പിൽ നിൽക്കുന്ന ഇടവക വികാരിയുടെ പ്രത്യേക താത്പര്യവും സഹകരണവും ഇടവകാംഗങ്ങൾക്ക് പാവപ്പെട്ടവരെ സഹായിക്കാൻ ഉൗർജം പകരുന്നു. ചോളം, വാഴ, പപ്പായ ഉൾപ്പടെയുള്ള പത്തോളം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും പ്രളയക്കെടുതി മൂലം ദുരിതമനുഭവിച്ച കുടുംബങ്ങളെ സഹായിക്കാൻ വിനിയോഗിക്കാനാണ് തീരുമാനം.
മുൻ വർഷങ്ങളിൽ ദേവാലയ മുറ്റത്ത് കൃഷിചെയ്ത പച്ചക്കറി തിരുനാൾ ആഘോഷദിനത്തിലാണ് വിളവെടുത്തിരുന്നത്. എന്നാൽ ഇത്തവണ കനത്ത മനഴയെ തുടർന്ന് കൃഷിയിറക്കാൻ കഴിയാതെ വന്നതിനാൽ തിരുനാൾ ആഘോഷത്തിനൊപ്പം വിളവെടുപ്പ് നടന്നില്ല.
പൂർണമായും ജൈവ രീതിയിൽ ആരംഭിച്ച പച്ചക്കറി കൃഷി ഇടവകാംഗങ്ങളിൽ തന്നെ നല്ല വിലയ്ക്ക് വിൽക്കാൻ കഴിയുന്നതിനാൽ പൊതു മാർക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നില്ല. ഫാ.റെജി പോൾ ചവർപ്പനാൽ, ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി എൽദോസ് മടയിക്കൽ, സെക്രട്ടറി റോയി നീറന്താനം എന്നിവരാണ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുന്നത്.