കൽപ്പറ്റ: കൗമാരപ്രായക്കാരായ സഹപാഠികൾ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സാമൂഹികമാധ്യമങ്ങളുടെ ദൂഷിതവലയത്തിൽ അകപ്പെട്ടതാണ് വിദ്യാർഥികളെ ആത്മഹത്യയിലേക്കു നയിച്ചതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കന്പളക്കാട്, കണിയാന്പറ്റ സ്വദേശികളായ പ്ലസ്്വണ് വിദ്യാർഥികളാണ് ഒരു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ഉച്ചത്തിൽ പാട്ടുവച്ചതിനുശേഷം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യക്കു മുന്പ് രണ്ടു കുട്ടികളും മരണത്തെക്കുറിച്ചുള്ള സൂചനകൾ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
മരണത്തെ പ്രണയിച്ചുതുടങ്ങിയെന്നാണ് വിദ്യാർഥികൾ സാമൂഹിക മാധ്യമത്തിലൂടെ സൂചിപ്പിച്ചത്. ജീവനൊടുക്കിയ കുട്ടികളുടെ സുഹൃത്ത് മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റ് അടുത്തിടെ സാമൂഹികമാധ്യമത്തിൽ അപ്ലോഡ് ചെയ്തിരുന്നു. രാത്രി 11ഓടെയായിരുന്നു ഇത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ ബന്ധുക്കളെ വിവരം അറിയിച്ചു.
വിലെ കുട്ടിക്കൊപ്പം രക്ഷിതാക്കൾ കന്പളക്കാട് പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സമയമെടുത്ത് ബോധവത്കരണം നടത്തിയതോടെയാണ് കുട്ടിയുടെ മനസ് മാറിയത്. അടുത്ത സുഹൃത്തുക്കളുടെ മരണത്തിലുണ്ടായ ആഘാതമാണ് സാമൂഹികമാധ്യമത്തിൽ പോസ്റ്റിടുന്നതിനു പ്രേരണയായതെന്നാണ് കുട്ടി പോലീസിനെ അറിയിച്ചത്.
സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ കൗമാരപ്രായക്കാർ മരണപ്പെടുകയുണ്ടായി. കുട്ടികളുടെ ആത്മഹത്യക്കൊപ്പം ഈ അപകടമരണങ്ങളും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്നു ഉയരുന്നുണ്ട്.
മരണത്തെ പ്രണയിച്ചുതുടങ്ങിയെന്നാണ് വിദ്യാർഥികൾ സാമൂഹിക മാധ്യമത്തിലൂടെ സൂചിപ്പിച്ചത്. ജീവനൊടുക്കിയ കുട്ടികളുടെ സുഹൃത്ത് മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റ് അടുത്തിടെ സാമൂഹികമാധ്യമത്തിൽ അപ്ലോഡ് ചെയ്തിരുന്നു. രാത്രി 11ഓടെയായിരുന്നു ഇത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ ബന്ധുക്കളെ വിവരം അറിയിച്ചു.
വിലെ കുട്ടിക്കൊപ്പം രക്ഷിതാക്കൾ കന്പളക്കാട് പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സമയമെടുത്ത് ബോധവത്കരണം നടത്തിയതോടെയാണ് കുട്ടിയുടെ മനസ് മാറിയത്. അടുത്ത സുഹൃത്തുക്കളുടെ മരണത്തിലുണ്ടായ ആഘാതമാണ് സാമൂഹികമാധ്യമത്തിൽ പോസ്റ്റിടുന്നതിനു പ്രേരണയായതെന്നാണ് കുട്ടി പോലീസിനെ അറിയിച്ചത്.
സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ കൗമാരപ്രായക്കാർ മരണപ്പെടുകയുണ്ടായി. കുട്ടികളുടെ ആത്മഹത്യക്കൊപ്പം ഈ അപകടമരണങ്ങളും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്നു ഉയരുന്നുണ്ട്.