കൽപ്പറ്റ: ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴിൽ സർക്കാർ സ്ഥാപനത്തിലെ ഉന്നത പദവിയിൽ നിയമിച്ച മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ്, ഭാരവാഹികളായ, ഷമീം പാറക്കണ്ടി, ജാസർ പാലക്കൽ, മുനീർ വടകര, അജ്മൽ ആറുവാൾ, സമദ് കണ്ണിയൻ, നൗഷാദ് മംഗലശേരി, സൈനുദ്ദീൻ, വി.പി.സി. ഹകീം, സി.എച്ച്. നൂരിഷ, ഖാലിദ് ചെന്നലോട്, ഷഹബാസ് അന്പലവയൽ, ഫായിസ് തലക്കൽ, ജവാദ് വൈത്തിരി, ഹാരിസ് മാട്ടായി തുടങ്ങിയവർ നേതൃത്വം നൽകി.
മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗവർണറെ സമീപിക്കും. ബന്ധുനിയമന ആരോപണത്തിൽ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണ്. 2016 സെപ്റ്റംബർ 17ന് പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഏതൊക്കെ പത്രങ്ങളിലാണ് പരസ്യം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കണം. ഒക്ടോബർ 26ന് നടന്ന ഇന്റർവ്യൂവിൽ മന്ത്രി ബന്ധു പങ്കെടുക്കാതിരുന്നത് ഇ.പി. ജയരാജന്റെ ബന്ധു നിയമനം വിവാദമായ സാഹചര്യത്തിലാണ്.
ഇപ്പോൾ നിയമിക്കപ്പെട്ട സർക്കാർ സ്ഥാപനത്തിലേക്ക് വരാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് ബന്ധു ഇന്റർവ്യൂവിൽ പങ്കെടുക്കാത്തതെന്ന വാദവും പച്ചനുണയാണ്. താത്പര്യമില്ലാത്ത ആൾ എന്തിന് അപേക്ഷ സമർപ്പിച്ചു എന്നതിന് മന്ത്രി മറുപടി പറയണം. ഇന്റർവ്യൂവിന് ഹാജരായ മൂന്ന് പേർക്കും യോഗ്യതയില്ലെന്ന വാദവും വാസ്തവ വിരുദ്ധമാണ്. യോഗ്യതയില്ലാത്തവരെ ഇന്റർവ്യൂവിന് എന്തിന് ക്ഷണിച്ചു എന്നതിനും മന്ത്രി മറുപടി പറയണം. ബന്ധുവിനോട് പ്രത്യേകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വീണ്ടും അദ്ദേഹം അപേക്ഷ നൽകിയെന്നാണ് മന്ത്രി പറയുന്നത്. ഒരു ഇന്റർവ്യൂ നടത്തി യോഗ്യരായ ആളെ കിട്ടിയില്ലെങ്കിൽ റീ-നോട്ടിഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുകയാണ് വേണ്ടത്.
1958ലെ റൂൾ ഒന്പത് ബി പ്രകാരം ഏതൊരാളെയും ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഇത് പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ സ്റ്റാറ്റ്യൂട്ടറി ബോഡികളിൽ നിന്നോ മാത്രമേ നിയമനം നടത്താവൂ എന്ന് പ്രത്യേകം പറയുന്നുണ്ട്. അത് കൊണ്ട് മന്ത്രിയുടെ ഈ വാദവും തെറ്റാണെന്ന് തെളിഞ്ഞിരിക്കയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് വ്യക്തമായ സാഹചര്യത്തിൽ കെ.ടി. ജലീലിനെ പുറത്താക്കാൻ ഗവർണർ ഇടപെടണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗവർണറെ സമീപിക്കും. ബന്ധുനിയമന ആരോപണത്തിൽ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണ്. 2016 സെപ്റ്റംബർ 17ന് പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഏതൊക്കെ പത്രങ്ങളിലാണ് പരസ്യം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കണം. ഒക്ടോബർ 26ന് നടന്ന ഇന്റർവ്യൂവിൽ മന്ത്രി ബന്ധു പങ്കെടുക്കാതിരുന്നത് ഇ.പി. ജയരാജന്റെ ബന്ധു നിയമനം വിവാദമായ സാഹചര്യത്തിലാണ്.
ഇപ്പോൾ നിയമിക്കപ്പെട്ട സർക്കാർ സ്ഥാപനത്തിലേക്ക് വരാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് ബന്ധു ഇന്റർവ്യൂവിൽ പങ്കെടുക്കാത്തതെന്ന വാദവും പച്ചനുണയാണ്. താത്പര്യമില്ലാത്ത ആൾ എന്തിന് അപേക്ഷ സമർപ്പിച്ചു എന്നതിന് മന്ത്രി മറുപടി പറയണം. ഇന്റർവ്യൂവിന് ഹാജരായ മൂന്ന് പേർക്കും യോഗ്യതയില്ലെന്ന വാദവും വാസ്തവ വിരുദ്ധമാണ്. യോഗ്യതയില്ലാത്തവരെ ഇന്റർവ്യൂവിന് എന്തിന് ക്ഷണിച്ചു എന്നതിനും മന്ത്രി മറുപടി പറയണം. ബന്ധുവിനോട് പ്രത്യേകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വീണ്ടും അദ്ദേഹം അപേക്ഷ നൽകിയെന്നാണ് മന്ത്രി പറയുന്നത്. ഒരു ഇന്റർവ്യൂ നടത്തി യോഗ്യരായ ആളെ കിട്ടിയില്ലെങ്കിൽ റീ-നോട്ടിഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുകയാണ് വേണ്ടത്.
1958ലെ റൂൾ ഒന്പത് ബി പ്രകാരം ഏതൊരാളെയും ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഇത് പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ സ്റ്റാറ്റ്യൂട്ടറി ബോഡികളിൽ നിന്നോ മാത്രമേ നിയമനം നടത്താവൂ എന്ന് പ്രത്യേകം പറയുന്നുണ്ട്. അത് കൊണ്ട് മന്ത്രിയുടെ ഈ വാദവും തെറ്റാണെന്ന് തെളിഞ്ഞിരിക്കയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് വ്യക്തമായ സാഹചര്യത്തിൽ കെ.ടി. ജലീലിനെ പുറത്താക്കാൻ ഗവർണർ ഇടപെടണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.