+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരിതാശ്വാസ സഹായം ലഭിക്കാതെ കർഷകൻ

കാട്ടിക്കുളം: കന്പനി നദി വഴിമാറി ഒഴുകി ഒരേക്കർ നെൽപ്പാടം പൂർണമായും നശിച്ചിട്ടും യാതൊരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് കർഷകർ. വയൽ മുഴുവൻ ചരലും
ദുരിതാശ്വാസ സഹായം ലഭിക്കാതെ കർഷകൻ
കാട്ടിക്കുളം: കന്പനി നദി വഴിമാറി ഒഴുകി ഒരേക്കർ നെൽപ്പാടം പൂർണമായും നശിച്ചിട്ടും യാതൊരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് കർഷകർ. വയൽ മുഴുവൻ ചരലും മണ്ണും മൂടിയ നിലയിലാണ്. കേരളത്തെ പുനർനിർമ്മിക്കാനും കാർഷിക നഷ്ടം നൽകാനും കോടികൾ ഖജനാവിലെത്തിയിട്ടും അർഹതപ്പെട്ട സഹായം നൽകാൻ സർക്കാർ തയാറാകുന്നില്ല. പാൽവെളിച്ചം പനകുന്നേൽ ശിവന്‍റെ ഒരേക്കർ കൃഷിയിടമാണ് പാടെ നശിച്ചത്.

ഒന്നും സംഭവിക്കാത്ത ഒട്ടനവധി പേർക്ക് 10000 മുതൽ 30000 രൂപ വരെ ലഭിച്ചുവെന്നാണ് ശിവൻ പറയുന്നത്. എകദേശം 50 ഏക്കറോളം നെൽപ്പാടമാണ് പാൽവെളിച്ചം മുതൽ ബാവലി വരെ നശിച്ചത്.

ഒരേക്കർ കൃഷി നശിച്ചവർക്ക് 25000 മുതൽ 30000 രൂപ വരെ നൽകുമെന്ന് കൃഷി മന്ത്രി പറയുണ്ടെങ്കിലും പ്രളയക്കെടുതി നഷ്ടം വിലയിരുത്താൻ പോലും വേണ്ടപ്പെട്ടവർ എത്തിയിട്ടില്ലെന്നും കർഷകർ പറയുന്നു. ഒരേക്കർ നെൽകൃഷി നശിച്ചിട്ടും ലഭിച്ചത് 4000 രൂപയാണെന്നും ശിവൻ പറഞ്ഞു.