ചെറുതോണി: ചെറുതോണി ടൗണ്‍ വികസനവും ബസ് വേ നിർമാണവും സംബന്ധിച്ച് മന്ത്രി എം.എം. മണി, ജോയ്സ് ജോർജ് എംപി, സിപിഎം ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രൻ, കെ എസ്ആർടിസി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ് എന്നിവർ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി ചർച്ചനടത്തി.
ചെറുതോണി മുതൽ മെഡിക്കൽ കോളജ് വരെ വീതികൂട്ടി ബിഎംബിസി ടാറിംഗ് പൂർത്തിയാക്കുന്നതിനും ബസ് വേ നിർമിക്കുന്നതിനും പദ്ധതി തയാറാക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പാറമട മുതൽ ചെറുതോണിവരെ ബിഎംബിസി ടാറിംഗ് നടത്തണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉടൻതന്നെ പരിഗണിക്കുമെന്ന് മന്ത്രി ജി. സുധാകരൻ ഉറപ്പുനൽകി.
ജില്ലയിൽ 17-നെത്തുന്ന മന്ത്രിയുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. 17-ന് രാവിലെ 11-ന് കട്ടപ്പനയിൽ ദേശീയപാതയുടേയും പൊതുമരാമത്ത് വകുപ്പ് റോഡുകളുടേയും അവലോകനയോഗം ചേരുമെന്നും നേതാക്കൾ അറിയിച്ചു.
ചെറുതോണി മുതൽ മെഡിക്കൽ കോളജ് വരെ വീതികൂട്ടി ബിഎംബിസി ടാറിംഗ് പൂർത്തിയാക്കുന്നതിനും ബസ് വേ നിർമിക്കുന്നതിനും പദ്ധതി തയാറാക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പാറമട മുതൽ ചെറുതോണിവരെ ബിഎംബിസി ടാറിംഗ് നടത്തണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉടൻതന്നെ പരിഗണിക്കുമെന്ന് മന്ത്രി ജി. സുധാകരൻ ഉറപ്പുനൽകി.
ജില്ലയിൽ 17-നെത്തുന്ന മന്ത്രിയുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. 17-ന് രാവിലെ 11-ന് കട്ടപ്പനയിൽ ദേശീയപാതയുടേയും പൊതുമരാമത്ത് വകുപ്പ് റോഡുകളുടേയും അവലോകനയോഗം ചേരുമെന്നും നേതാക്കൾ അറിയിച്ചു.