+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരിയണ്ണിയില്‍ കൊയ്ത്തുത്സവം ഇന്ന്

കാസർഗോഡ്: അന്യംനിന്നു പോകുന്ന നെല്‍കൃഷിയെ അതിന്‍റെ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായതിന്‍റെ സന്തോഷത്തിലാണ് ഇരിയണ്ണി ജിവിഎച്ച്എസ്എസിലെ അധ്യാപകരും വി
ഇരിയണ്ണിയില്‍ കൊയ്ത്തുത്സവം  ഇന്ന്
കാസർഗോഡ്: അന്യംനിന്നു പോകുന്ന നെല്‍കൃഷിയെ അതിന്‍റെ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായതിന്‍റെ സന്തോഷത്തിലാണ് ഇരിയണ്ണി ജിവിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാര്‍ഥികളും. സ്‌കൂളിന് സമീപത്ത് ഇവര്‍ പാട്ടത്തിനെടുത്ത് തുടങ്ങിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവമാണിന്ന്.

നൂറുമേനി എന്ന് പേരിട്ടിരിക്കുന്ന കൊയ്ത്തുത്സവം ഇന്ന് രാവിലെ ഒന്‍പതിന് പയര്‍പ്പള്ളത്ത് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷതവഹിക്കും. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സുഷമ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഇവര്‍ കൃഷിയിറക്കുന്നത്. കൃഷി ഭവനില്‍ നിന്നും കര്‍ഷകരില്‍നിന്നും ശേഖരിച്ച നെല്ലിനങ്ങളായ ആതിര, ഉമ, നവര എന്നീ നെല്‍വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്.

പൂര്‍ണമായും ജൈവവളങ്ങളെ ആശ്രയിച്ചാണ് കൃഷി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൃഷിയെ പരിപാലിച്ചത്. അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി കൃഷി വകുപ്പും ഒപ്പം നിന്നു. കൊയ്ത്തുത്സവത്തിനുശേഷം സ്‌കൂള്‍ വിദ്യാഥികള്‍ക്കും ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വേണ്ടി പുത്തരി ഉത്സവം നടത്താനും ഇവര്‍ ആലോചിക്കുന്നു. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും അരി അടങ്ങിയ കിറ്റ് നല്‍കാനും ഇവര്‍ക്ക് പദ്ധതി ഉണ്ട്.