വെള്ളരിക്കുണ്ട്: കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയായി ഭാഗ്യലക്ഷ്മിക്ക് ഭാഗ്യവീട് ഒരുങ്ങി. കുന്നുംകൈ എൽ.കെ. അസൈനാർ സ്മാരക യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ ഭാഗ്യലക്ഷ്മിക്ക് സ്വന്തമായി വീടില്ലായിരുന്നു.
ഇതേത്തുടർന്ന് സ്കൂൾ പിടിഎ കമ്മിറ്റിയും സുമനസുകളും ചേർന്നാണ് ഭാഗ്യലക്ഷ്മിക്ക് വീട് നിർമിച്ചു നൽകിയത്.
ഭീമനടിയിലെ സോണി കാരയ്ക്കൽ കൂവപ്പാറയിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങിച്ച് നൽകിയതോടെയാണ് തുടർ നടപടികൾ വേഗത്തിലായത്. വിദ്യാർഥികൾ കുട്ടുകാരിക്കുവേണ്ടി ചെറുതും വലതുമായ നല്ലൊരു തുക സമാഹരിച്ചു. കൂടാതെ പൂർവ വിദ്യാർഥികൾ അധ്യാപക രക്ഷാകർതൃസമിതി, നാട്ടുകാർ തുടങ്ങി സമൂഹത്തിലെ എല്ലാവരിൽനിന്നും കിട്ടിയ ആറു ലക്ഷത്തോളം രൂപ ചെലവിലാണ് വീട് പൂർത്തീകരിച്ചിരിക്കുന്നത്.
സ്കൂൾ പിടിഎയുടെ രണ്ടാമത്തെ വീടാണിത്. ഒന്നര വർഷം മുമ്പ് മറ്റൊരു കുട്ടിയായ അലീനയ്ക്കൊരു സ്നേഹവീട് എന്ന പേരിൽ വീടു നിർമിച്ചു നൽകിയിരുന്നു. വീടിന്റെ താക്കോൽദാനം അഞ്ചിനു സ്കൂളിൽവച്ചു നടക്കുന്ന ചടങ്ങിൽ പ്രളയ കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ സ്വന്തം ശരീരം ചവിട്ടുപടിയായി വെച്ചു കൊടുത്ത ജെയ്സൽ താനൂര്‍ നിർവഹിക്കും.
തുടർന്ന് സ്കൂൾ സ്ഥാപക മാനേജരും മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന എൽ.കെ. അസൈനാറിന്റെ ഡോക്യുമെന്ററിയുടെ സ്വിച്ച്ഓൺ കർമവും നിർവഹിക്കും. വെസ്റ്റ്എളേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.സുകുമാരൻ മുഖ്യാതിഥിയായിരിക്കും. വീടിന്റെ താക്കോൽ ദാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികളായ മുഖ്യാധ്യാപകൻ സി.എം. വർഗീസ്, പിടിഎ പ്രസിഡന്റ് കെ.എം.പ്രസാദ്, പ്രോഗ്രാം ചെയർമാൻ വിൻസന്റ് തലേപ്പള്ളി, മാനേജർ എം.എ.നസീർ എന്നിവർ അറിയിച്ചു.
ഇതേത്തുടർന്ന് സ്കൂൾ പിടിഎ കമ്മിറ്റിയും സുമനസുകളും ചേർന്നാണ് ഭാഗ്യലക്ഷ്മിക്ക് വീട് നിർമിച്ചു നൽകിയത്.
ഭീമനടിയിലെ സോണി കാരയ്ക്കൽ കൂവപ്പാറയിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങിച്ച് നൽകിയതോടെയാണ് തുടർ നടപടികൾ വേഗത്തിലായത്. വിദ്യാർഥികൾ കുട്ടുകാരിക്കുവേണ്ടി ചെറുതും വലതുമായ നല്ലൊരു തുക സമാഹരിച്ചു. കൂടാതെ പൂർവ വിദ്യാർഥികൾ അധ്യാപക രക്ഷാകർതൃസമിതി, നാട്ടുകാർ തുടങ്ങി സമൂഹത്തിലെ എല്ലാവരിൽനിന്നും കിട്ടിയ ആറു ലക്ഷത്തോളം രൂപ ചെലവിലാണ് വീട് പൂർത്തീകരിച്ചിരിക്കുന്നത്.
സ്കൂൾ പിടിഎയുടെ രണ്ടാമത്തെ വീടാണിത്. ഒന്നര വർഷം മുമ്പ് മറ്റൊരു കുട്ടിയായ അലീനയ്ക്കൊരു സ്നേഹവീട് എന്ന പേരിൽ വീടു നിർമിച്ചു നൽകിയിരുന്നു. വീടിന്റെ താക്കോൽദാനം അഞ്ചിനു സ്കൂളിൽവച്ചു നടക്കുന്ന ചടങ്ങിൽ പ്രളയ കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ സ്വന്തം ശരീരം ചവിട്ടുപടിയായി വെച്ചു കൊടുത്ത ജെയ്സൽ താനൂര്‍ നിർവഹിക്കും.
തുടർന്ന് സ്കൂൾ സ്ഥാപക മാനേജരും മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന എൽ.കെ. അസൈനാറിന്റെ ഡോക്യുമെന്ററിയുടെ സ്വിച്ച്ഓൺ കർമവും നിർവഹിക്കും. വെസ്റ്റ്എളേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.സുകുമാരൻ മുഖ്യാതിഥിയായിരിക്കും. വീടിന്റെ താക്കോൽ ദാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികളായ മുഖ്യാധ്യാപകൻ സി.എം. വർഗീസ്, പിടിഎ പ്രസിഡന്റ് കെ.എം.പ്രസാദ്, പ്രോഗ്രാം ചെയർമാൻ വിൻസന്റ് തലേപ്പള്ളി, മാനേജർ എം.എ.നസീർ എന്നിവർ അറിയിച്ചു.