മാള: പ്രളയജലം കുത്തിയൊലിച്ച് തകർന്ന റോഡുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് അധികൃതരുടെ അനാസ്ഥ പ്രതിഷേധത്തിനിടയാക്കുന്നു.
കോട്ടമുറി - കൊടവത്തുകുന്ന് റോഡ്, ചാരുപടി - ചക്കാംപറന്പ് റോഡ് എന്നിവയാണ് പ്രളയത്തിൽ പാടെ തകർന്നത്. വെള്ളപ്പാച്ചിലിൽ സമീപത്തെ വീടുകൾക്കും സാരമായി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി ഇവിടെ താത്ക്കാലിക റോഡ് തയാറാക്കുകയായിരുന്നു.
ചെറിയ വാഹനങ്ങൾ കടന്നുപോകാനാകുന്നവിധം റോഡ് ഉപരിതലം തയാറാക്കിയെടുക്കുകയായിരുന്നു. എന്നാൽ പൂർണമായും തകർന്ന റോഡുകളുടെ പുനർനിർമാണമോ താത്കാലിക ഗതാഗത സംവിധാനങ്ങളോ ഒരുക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല എന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
ഈ റോഡുകളുടെ പുനർനിർമാണം പ്രളയദുരിതാശ്വാസ പദ്ധതികളിൽപ്പെടുത്തി അടിയന്തരമായി നടത്തണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. അല്ലാത്തപക്ഷം ജനകീയ സമരപരിപാടികൾക്കുള്ള തയാറെടുപ്പിലാണ് ജനങ്ങൾ.
കോട്ടമുറി - കൊടവത്തുകുന്ന് റോഡ്, ചാരുപടി - ചക്കാംപറന്പ് റോഡ് എന്നിവയാണ് പ്രളയത്തിൽ പാടെ തകർന്നത്. വെള്ളപ്പാച്ചിലിൽ സമീപത്തെ വീടുകൾക്കും സാരമായി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി ഇവിടെ താത്ക്കാലിക റോഡ് തയാറാക്കുകയായിരുന്നു.
ചെറിയ വാഹനങ്ങൾ കടന്നുപോകാനാകുന്നവിധം റോഡ് ഉപരിതലം തയാറാക്കിയെടുക്കുകയായിരുന്നു. എന്നാൽ പൂർണമായും തകർന്ന റോഡുകളുടെ പുനർനിർമാണമോ താത്കാലിക ഗതാഗത സംവിധാനങ്ങളോ ഒരുക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല എന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
ഈ റോഡുകളുടെ പുനർനിർമാണം പ്രളയദുരിതാശ്വാസ പദ്ധതികളിൽപ്പെടുത്തി അടിയന്തരമായി നടത്തണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. അല്ലാത്തപക്ഷം ജനകീയ സമരപരിപാടികൾക്കുള്ള തയാറെടുപ്പിലാണ് ജനങ്ങൾ.