ആലുവ: ഒരു വർഷം മുമ്പ് ആലുവയിൽനിന്നു കാണാതായ രണ്ടുപേരെ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള ഡിഎംപിടി യൂണിറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തി. എടത്തല സ്വദേശിനി ആബിദ (38), ആലുവ ഈസ്റ്റ് സ്വദേശി ആന്റണി (69) എന്നിവരെയാണ് കണ്ടെത്തിയത്.
മനോദൗർബല്യമുള്ള ആബിദ തൃശൂർ തലപ്പിള്ളിയിലുള്ള ഒരു കോൺവന്റിൽ എത്തപ്പെടുകയായിരുന്നു. ഓർമ നഷ്ടപ്പെട്ടതിനാൽ വിലാസവും മറ്റും മറന്നു പോയിരുന്നു. ആന്റണിയെ കണ്ണൂരിൽ നിന്നാണ് കണ്ടെത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തിൽ എസ്ഐ എം.എം. ഷംസുദീൻ, സിപിഒ ടി.ആർ. മനോജ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
മനോദൗർബല്യമുള്ള ആബിദ തൃശൂർ തലപ്പിള്ളിയിലുള്ള ഒരു കോൺവന്റിൽ എത്തപ്പെടുകയായിരുന്നു. ഓർമ നഷ്ടപ്പെട്ടതിനാൽ വിലാസവും മറ്റും മറന്നു പോയിരുന്നു. ആന്റണിയെ കണ്ണൂരിൽ നിന്നാണ് കണ്ടെത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തിൽ എസ്ഐ എം.എം. ഷംസുദീൻ, സിപിഒ ടി.ആർ. മനോജ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.