പെരുന്പാവൂർ: പെരുന്പാവൂർ ടൗണ് ബൈപ്പാസിന്റെ ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ ആരംഭിച്ചു. ബൈപാസിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടാണ് തഹസിൽദാർ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന ആരംഭിച്ചത്. ഒരാഴ്ച കൊണ്ട് പരിശോധന പൂർത്തിയാകും.
ഏറ്റെടുക്കുന്ന സ്ഥലങ്ങൾ നിശ്ചയിക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തികരിച്ചു. 3.8 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായി 189 കല്ലുകളാണ് സ്ഥാപിച്ചത്.
പെരുന്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ട ത്. 3.8 കിലോമീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമാണം പൂർത്തീകരിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ പദ്ധതി ലക്ഷ്യമിടുന്നത്. 133.24 കോടി രൂപയുടെ ആദ്യഘട്ട പദ്ധതിക്കാണ് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
ആലുവ-മൂന്നാർ റോഡിൽ പാലക്കാട്ട് താഴത്ത് നിന്ന് തുടങ്ങി പി.പി. റോഡ്, എം.സി. റോഡ് എന്നിവ കടന്ന് മരുത് കവലയിൽ അവസാനിക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്പന. പെരുന്പാവൂർ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി വിഭാവനം ചെയ്ത പദ്ധതിയാണിത്. കിറ്റ്കോ ആണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേരളയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഏറ്റെടുക്കുന്ന സ്ഥലങ്ങൾ നിശ്ചയിക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തികരിച്ചു. 3.8 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായി 189 കല്ലുകളാണ് സ്ഥാപിച്ചത്.
പെരുന്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ട ത്. 3.8 കിലോമീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമാണം പൂർത്തീകരിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ പദ്ധതി ലക്ഷ്യമിടുന്നത്. 133.24 കോടി രൂപയുടെ ആദ്യഘട്ട പദ്ധതിക്കാണ് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
ആലുവ-മൂന്നാർ റോഡിൽ പാലക്കാട്ട് താഴത്ത് നിന്ന് തുടങ്ങി പി.പി. റോഡ്, എം.സി. റോഡ് എന്നിവ കടന്ന് മരുത് കവലയിൽ അവസാനിക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്പന. പെരുന്പാവൂർ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി വിഭാവനം ചെയ്ത പദ്ധതിയാണിത്. കിറ്റ്കോ ആണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേരളയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.