പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, അങ്ങാടിപ്പുറം പട്ടണങ്ങളിലെ തിരക്കും ഗതാഗതകുരുക്കും ശാശ്വതമായി പരിഹരിക്കാൻ ഒരാടംപാലം- മാനത്തുമംഗലം ബൈപാസിനായി ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടു സ്പീക്കർ പി.ശ്രീരാമകൃഷ്ണനു ജനപ്രതിനിധികൾ നിവേദനം നൽകി. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീമും അങ്ങാടിപ്പുറത്തെ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലിയും ചേർന്നാണ് സ്പീക്കർക്ക് നിവേദനം നൽകിയത്. ഒരാടംപാലം- മാനത്തുമംഗലം ബൈപാസിനു 2008 ലെ ബജറ്റിൽ പത്തുകോടി രൂപ വകയിരുത്തുകയും പിഡബ്ല്യുഡി റോഡിന്റെ അലൈൻമെന്റ് ഫിക്സ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീടിതിനു തുടർച്ചയുണ്ടായില്ല. ബൈപാസിനു ബദലായി അങ്ങാടിപ്പുറത്തു നിർമിച്ച റെയിൽവേ മേൽപ്പാലം വാഹനക്കുരുക്ക് വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ പുതിയ ബൈപാസ് ആണ് സാധ്യതയെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒരാടംപാലം- മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കാനായി ബന്ധപ്പെട്ട മന്ത്രിമാരുടെയും ജനപ്രതിനിധി കളുടെയും യോഗം വിളിച്ചു ചേർത്തു പരിഹാരമുണ്ടാക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സ്പീക്കറുടെ ചേംബറിൽ വച്ചാണ് ഇരുവരും നിവേദനം നൽകിയത്.
എന്നാൽ പിന്നീടിതിനു തുടർച്ചയുണ്ടായില്ല. ബൈപാസിനു ബദലായി അങ്ങാടിപ്പുറത്തു നിർമിച്ച റെയിൽവേ മേൽപ്പാലം വാഹനക്കുരുക്ക് വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ പുതിയ ബൈപാസ് ആണ് സാധ്യതയെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒരാടംപാലം- മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കാനായി ബന്ധപ്പെട്ട മന്ത്രിമാരുടെയും ജനപ്രതിനിധി കളുടെയും യോഗം വിളിച്ചു ചേർത്തു പരിഹാരമുണ്ടാക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സ്പീക്കറുടെ ചേംബറിൽ വച്ചാണ് ഇരുവരും നിവേദനം നൽകിയത്.