+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൽക്കുണ്ടിലും പരിസരത്തും തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി വേണമെന്ന്

കരുവാരക്കുണ്ട്: വന്യമൃഗ ഭീഷണി നിലനിൽക്കുന്ന മലയോര മേഖലയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതു ജനങ്ങളെ പ്രയാസത്തിലാക്കുന്നതായി കൽക്കുണ്ടിൽ ചേർന്ന കത്തോ
കൽക്കുണ്ടിലും പരിസരത്തും തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി വേണമെന്ന്
കരുവാരക്കുണ്ട്: വന്യമൃഗ ഭീഷണി നിലനിൽക്കുന്ന മലയോര മേഖലയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതു ജനങ്ങളെ പ്രയാസത്തിലാക്കുന്നതായി കൽക്കുണ്ടിൽ ചേർന്ന കത്തോലിക്കാ കോണ്‍ഗ്രസ് ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. തെരുവുവിളക്കിന്‍റെ പേരിൽ പഞ്ചായത്തിന്‍റെ തനതു ഫണ്ടിൽ നിന്നു മാസം തോറും വൻ തുക വൈദ്യുത ബോർഡിനു നൽകുന്നുണ്ടങ്കിലും നാട്ടുകാർക്കു പ്രയോജനമില്ല. കൽക്കുണ്ട്, അൽഫോൻസ്ഗിരി തുടങ്ങിയ ജനവാസകേന്ദ്രങ്ങളിൽ വന്യജീവിശല്യത്തെ തുടർന്നു ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ആളുകൾ കഴിയുന്നത്. കാട്ടാന, കാട്ടുപന്നി, ഇഴജന്തുക്കൾ തുടങ്ങിയവയുടെ ഭീഷണി നേരിടുകയാണ്.

അടുത്തയിടെ പുലി ശല്യവും വർധിച്ചു വരുന്നു. ജനങ്ങളുടെ സഞ്ചാരപാതയിൽ ഇവയെ കാണപ്പെടുന്നതു നിത്യസംഭവമായിട്ടുണ്ടെന്നു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഏതാനും മാസം മുന്പ് കൽക്കുണ്ടിൽ വച്ച് ബൈക്ക് യാത്രികരുടെ മുന്നിൽ പുലി പ്രത്യക്ഷപ്പെട്ടിരുന്നു. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.

തെരുവുവിളക്കിന്‍റെ അഭാവം ഒട്ടേറെ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. ഈ വിവരം ഉന്നയിച്ചു കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകാൻ യോഗം തീരുമാനിച്ചു. കൽക്കുണ്ട് സെന്‍റ് മേരീസ് ദേവാലയ വികാരി ഫാ.ഫ്രാൻസീസ് നടുവത്തേട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാണിയപ്പുരക്കൽ ബെന്നി, ലാലി ജോസ് പതിയിൽ, കോതോലിൽ ലൈസമ്മ, മെറീന മാത്യു മേപ്പുറത്ത്, പൊട്ടൻപറന്പിൽ സോജൻ, കോതോലിൽ ജോർജ്, കള്ളുകാട്ടിൽ റെനി, ജോണി ഉപ്പുമാക്കൽ, ബേബി സെബാസ്റ്റ്യൻ ഉപ്പുമാക്കൽ, ചേലപ്പുറത്ത് രാജേഷ്, എന്നിവർ പ്രസംഗിച്ചു.
More in Malappuram :