മാനന്തവാടി: വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് വാളാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ശ്രമഫലമായാണ് മൂന്ന് വർഷം മുന്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം അനുവദിച്ചത്. അന്നു മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ഒരു ഡോക്ടറും നഴ്സും സ്വീപ്പറും മാത്രമാണ് ഇവിടെയുള്ളത്. ആറ് മാസമായി അറ്റൻഡർ, ഫാർമസിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പി.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. അസീസ് വാളാട്, അനീഷ് വാളാട്, ചന്ദ്രൻ എടമന, കെ. ശ്യാംരാജ്, ഇ.കെ. അജയൻ എടത്തന, കെ.കെ. അജോയ്, മനോജ് മുതിരേരി, വൈശാഖ് മഠത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു ഡോക്ടറും നഴ്സും സ്വീപ്പറും മാത്രമാണ് ഇവിടെയുള്ളത്. ആറ് മാസമായി അറ്റൻഡർ, ഫാർമസിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പി.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. അസീസ് വാളാട്, അനീഷ് വാളാട്, ചന്ദ്രൻ എടമന, കെ. ശ്യാംരാജ്, ഇ.കെ. അജയൻ എടത്തന, കെ.കെ. അജോയ്, മനോജ് മുതിരേരി, വൈശാഖ് മഠത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.