മാനന്തവാടി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വിചാരണയുടെ ഭാഗമായി പ്രത്യേക കോടതിയിൽ ഹാജരാക്കി. ജില്ലാ കോടതിയിൽ ജഡ്ജി അവധിയിലായതിനാലാണ് ചുമതലയുള്ള മാനന്തവാടി സ്പെഷൽ കോടതി ജഡ്ജി സെയ്തലവി മുന്പാകെ രൂപേഷിനെ ഹാജരാക്കിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രൂപേഷിനെതിരെ രജിസ്റ്റർ ചെയ്ത 11 കേസുകളാണ് ഇന്നലെ പരിഗണിച്ചത്.
ഇതിൽ പടിഞ്ഞാറത്തറ കരിങ്കണ്ണി കോളനിയിൽ ആയുധങ്ങളുമായി എത്തിയതുമായി ബന്ധപ്പെട്ട് 2013ൽ രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നവംബർ ഒന്പതിലേക്കും മറ്റു കേസുകൾ ഡിസംബർ 11ലേക്കും മാറ്റി.
വിയ്യൂർ ജയിലിൽനിന്നു വൻ സുരക്ഷാസംവിധാനങ്ങളോടെയാണ് രൂപേഷിനെ ഉച്ചയോടെ മാനന്തവാടിയിലെത്തിച്ചത്. വാഹനത്തിൽനിന്നിറക്കി കോടതിയിലെത്തിക്കുന്നതുവരെ രൂപേഷ് മാവേയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി. കോടതി നടപടികൾക്കുശേഷം തിരികെ കൊണ്ടുപോകുന്പോഴും മുദ്രാവാക്യം വിളി തുടർന്നു.
ഇതിൽ പടിഞ്ഞാറത്തറ കരിങ്കണ്ണി കോളനിയിൽ ആയുധങ്ങളുമായി എത്തിയതുമായി ബന്ധപ്പെട്ട് 2013ൽ രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നവംബർ ഒന്പതിലേക്കും മറ്റു കേസുകൾ ഡിസംബർ 11ലേക്കും മാറ്റി.
വിയ്യൂർ ജയിലിൽനിന്നു വൻ സുരക്ഷാസംവിധാനങ്ങളോടെയാണ് രൂപേഷിനെ ഉച്ചയോടെ മാനന്തവാടിയിലെത്തിച്ചത്. വാഹനത്തിൽനിന്നിറക്കി കോടതിയിലെത്തിക്കുന്നതുവരെ രൂപേഷ് മാവേയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി. കോടതി നടപടികൾക്കുശേഷം തിരികെ കൊണ്ടുപോകുന്പോഴും മുദ്രാവാക്യം വിളി തുടർന്നു.