+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഴിനിലത്തെ ടീ ബോർഡ് ഓഫീസ് അടച്ചുപൂട്ടിയതിൽ പ്രതിഷേധം

മാനന്തവാടി: കുഴിനിലത്തെ ടീ ബോർഡിന്‍റെ സബ് റീജണൽ ഓഫീസ് അടച്ചുപൂട്ടിയതിൽ ജില്ലയിലെ ചെറുകിട തേയില കർഷകർഷകരിൽ പ്രതിഷേധം ശക്തം. ചെറുകിട തേയില കർഷക അ
കുഴിനിലത്തെ ടീ ബോർഡ് ഓഫീസ്  അടച്ചുപൂട്ടിയതിൽ പ്രതിഷേധം
മാനന്തവാടി: കുഴിനിലത്തെ ടീ ബോർഡിന്‍റെ സബ് റീജണൽ ഓഫീസ് അടച്ചുപൂട്ടിയതിൽ ജില്ലയിലെ ചെറുകിട തേയില കർഷകർഷകരിൽ പ്രതിഷേധം ശക്തം.

ചെറുകിട തേയില കർഷക അസോസിയേഷന്‍റെ കണക്കുപ്രകാരം 8,000 തേയില കർഷകരാണ് ജില്ലയിലുള്ളത്. തേയിലകൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കർഷകർക്കു മാർഗനിർദേശം നൽകുന്നതിനും 2016ൽ ആരംഭിച്ചതാണ് കുഴിനിലം ഓഫീസ്.

സാന്പത്തിക പ്രതിസന്ധിയാണ് ഓഫീസ് പൂട്ടിയതിനു കാരണമായി അധികൃതർ പറയുന്നത്. കുഴിനിലം ഓഫീസ് ഗുഡല്ലൂർ റീജണൽ ഓഫീസിൽ ലയിപ്പിച്ച് ബോർഡ് ഉത്തരവിറക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീ ബോർഡിന് കേരളത്തിൽ ഇടുക്കി കുമളിയിലും ഓഫീസ് ഉണ്ട്.