ചാലക്കുടി: ഗവ. ബോയ്സ് ഹൈസ്കൂളിൽ എട്ട് ട്രാക്കുള്ള സ്റ്റേഡിയം നിർമിക്കാമെന്ന കരാർ കാറ്റിൽ പറത്തിയതിൽ പ്രതിഷേധിച്ച് കൗണ്‍സിൽ യോഗത്തിൽ അഡ്വ. ബിജു എസ്.ചിറയത്തിന്റെ നിൽപ്പ് സമരം .
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവ. ബോയ്സ് ഹൈസ്കൂളിന്റെ നിർമാണം ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന കൗണ്‍സിലിന്റെ അജണ്ടയിൽ ചേർത്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് കുറഞ്ഞത് ആറ് ട്രാക്കുള്ള സ്റ്റേഡിയം നിർമിക്കുന്നതിനു പകരം നാല് ട്രാക്കുള്ള സ്റ്റേഡിയമാക്കി ചുരുക്കിയതിൽ പ്രതിഷേധിച്ചാണ് ബിജു ചിറയത്ത് കൗണ്‍സിൽ യോഗത്തിൽ നിൽപ്പുസമരം നടത്തിയത്.
ഗവ. ബോയ്സ് ഹൈസ്കൂൾ പുതിയ ഗ്രൗണ്ടിലേക്ക് മാറ്റി നിർമിച്ച് ഈ സ്ഥലം അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രശസ്ത ഫുട്ബോൾ കോച്ച് ടി.കെ.ചാത്തുണ്ണിയുടെ നേതൃത്വത്തിൽ ഫുട്ബോൾ പ്രേമികൾ ഉൾപ്പെടെ നാട്ടുകാർ സമരം ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടാക്കിയ ധാരണയിൽ കുറഞ്ഞത് ആറ് ട്രാക്ക് സ്റ്റേഡിയം നിർമിക്കാൻ നഗരസഭ ഉറപ്പു നൽകുകയും കരാർ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഹൈസ്കൂൾ കെട്ടിടങ്ങളുടെയും ഗ്രൗണ്ടിന്റെയും മാസ്റ്റർ പ്ലാൻ കൗണ്‍സിലർമാർക്കായി അവതരിപ്പിച്ചപ്പോഴാണ് കരാർ ലംഘിച്ച് നാലു ട്രാക്ക് സ്റ്റേഡിയമാണ് നിർമിക്കുന്നതെന്നു വ്യക്തമാക്കിയത്. സ്കൂൾ കെട്ടിടങ്ങൾ നിലവിലുള്ള സ്ഥലത്ത് തന്നെ നിർമിക്കാനാണ് മാസ്റ്റർ പ്ലാനിൽ കാണിച്ചിരിക്കുന്നത്. ഇതോടെ ആറ് ട്രാക്ക് സ്റ്റേഡിയം നിർമിക്കാൻ കഴിയില്ലെന്നു വ്യക്തമായി. കൗണ്‍സിൽ യോഗം നീണ്ടുപോയതിനാൽ എട്ട് അജണ്ട മാത്രം ചർച്ച ചെയ്ത് യോഗം അവസാനിപ്പിച്ചു. 16-ാമത്തെ അജണ്ടയായിരുന്ന ഈ വിഷയം ചർച്ചയ്ക്ക് വന്നില്ല.
തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ ജിയോ കിഴക്കുംതലയുടെ പ്രതിഷേധവുമായിട്ടാണ് കൗണ്‍സിൽ ആരംഭിച്ചത്.ആദ്യഘട്ടത്തിൽ ഓരോ വാർഡിലും 15 ട്യൂബ് സെറ്റുകൾ വീതം കത്തിച്ചപ്പോൾ 35 വാർഡിലും കത്തിച്ചശേഷമാണ് തന്റെ വാർഡിൽ ലൈറ്റുകൾ കത്തിച്ചതെന്നു ജിയോ ആരോപിച്ചു. രണ്ടാംഘട്ടം ട്യൂബുകൾ കത്തിച്ചു തുടങ്ങിയെങ്കിലും തന്റെ വാർഡിനു അവസാനത്തെ ഉൗഴമാണെന്നു വൈസ് ചെയർമാൻ പറഞ്ഞതായി ജിയോ ആരോപിച്ചു.
കഴിഞ്ഞ കൗണ്‍സിലിൽ തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്യൂസായ ട്യൂബ് ലൈറ്റുകളുമായി താൻ വന്നതിലുള്ള വൈരാഗ്യമാണ് തന്റെ വാർഡിനോട് കാണിക്കുന്നതെന്നു ജിയോ ആരോപിച്ചു. ഇതേക്കുറിച്ച് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും ജിയോയും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രളയത്തെ തുടർന്ന് നഗരസഭ കെട്ടിടമുറികളിലെ കച്ചവടക്കാർക്ക് മൂന്നുമാസത്തെ വാടക ഇളവുചെയ്തു കൊടുക്കുവാൻ നഗരസഭ തീരുമാനിച്ചുവെങ്കിലും വാടക ഈടാക്കിക്കൊണ്ടിരിക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലർമാർ ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ നഗരസഭ തീരുമാനിത്തിനു സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ലെന്നു വൈസ് ചെയർമാൻ അറിയിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവ. ബോയ്സ് ഹൈസ്കൂളിന്റെ നിർമാണം ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന കൗണ്‍സിലിന്റെ അജണ്ടയിൽ ചേർത്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് കുറഞ്ഞത് ആറ് ട്രാക്കുള്ള സ്റ്റേഡിയം നിർമിക്കുന്നതിനു പകരം നാല് ട്രാക്കുള്ള സ്റ്റേഡിയമാക്കി ചുരുക്കിയതിൽ പ്രതിഷേധിച്ചാണ് ബിജു ചിറയത്ത് കൗണ്‍സിൽ യോഗത്തിൽ നിൽപ്പുസമരം നടത്തിയത്.
ഗവ. ബോയ്സ് ഹൈസ്കൂൾ പുതിയ ഗ്രൗണ്ടിലേക്ക് മാറ്റി നിർമിച്ച് ഈ സ്ഥലം അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രശസ്ത ഫുട്ബോൾ കോച്ച് ടി.കെ.ചാത്തുണ്ണിയുടെ നേതൃത്വത്തിൽ ഫുട്ബോൾ പ്രേമികൾ ഉൾപ്പെടെ നാട്ടുകാർ സമരം ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടാക്കിയ ധാരണയിൽ കുറഞ്ഞത് ആറ് ട്രാക്ക് സ്റ്റേഡിയം നിർമിക്കാൻ നഗരസഭ ഉറപ്പു നൽകുകയും കരാർ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഹൈസ്കൂൾ കെട്ടിടങ്ങളുടെയും ഗ്രൗണ്ടിന്റെയും മാസ്റ്റർ പ്ലാൻ കൗണ്‍സിലർമാർക്കായി അവതരിപ്പിച്ചപ്പോഴാണ് കരാർ ലംഘിച്ച് നാലു ട്രാക്ക് സ്റ്റേഡിയമാണ് നിർമിക്കുന്നതെന്നു വ്യക്തമാക്കിയത്. സ്കൂൾ കെട്ടിടങ്ങൾ നിലവിലുള്ള സ്ഥലത്ത് തന്നെ നിർമിക്കാനാണ് മാസ്റ്റർ പ്ലാനിൽ കാണിച്ചിരിക്കുന്നത്. ഇതോടെ ആറ് ട്രാക്ക് സ്റ്റേഡിയം നിർമിക്കാൻ കഴിയില്ലെന്നു വ്യക്തമായി. കൗണ്‍സിൽ യോഗം നീണ്ടുപോയതിനാൽ എട്ട് അജണ്ട മാത്രം ചർച്ച ചെയ്ത് യോഗം അവസാനിപ്പിച്ചു. 16-ാമത്തെ അജണ്ടയായിരുന്ന ഈ വിഷയം ചർച്ചയ്ക്ക് വന്നില്ല.
തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ ജിയോ കിഴക്കുംതലയുടെ പ്രതിഷേധവുമായിട്ടാണ് കൗണ്‍സിൽ ആരംഭിച്ചത്.ആദ്യഘട്ടത്തിൽ ഓരോ വാർഡിലും 15 ട്യൂബ് സെറ്റുകൾ വീതം കത്തിച്ചപ്പോൾ 35 വാർഡിലും കത്തിച്ചശേഷമാണ് തന്റെ വാർഡിൽ ലൈറ്റുകൾ കത്തിച്ചതെന്നു ജിയോ ആരോപിച്ചു. രണ്ടാംഘട്ടം ട്യൂബുകൾ കത്തിച്ചു തുടങ്ങിയെങ്കിലും തന്റെ വാർഡിനു അവസാനത്തെ ഉൗഴമാണെന്നു വൈസ് ചെയർമാൻ പറഞ്ഞതായി ജിയോ ആരോപിച്ചു.
കഴിഞ്ഞ കൗണ്‍സിലിൽ തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്യൂസായ ട്യൂബ് ലൈറ്റുകളുമായി താൻ വന്നതിലുള്ള വൈരാഗ്യമാണ് തന്റെ വാർഡിനോട് കാണിക്കുന്നതെന്നു ജിയോ ആരോപിച്ചു. ഇതേക്കുറിച്ച് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും ജിയോയും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രളയത്തെ തുടർന്ന് നഗരസഭ കെട്ടിടമുറികളിലെ കച്ചവടക്കാർക്ക് മൂന്നുമാസത്തെ വാടക ഇളവുചെയ്തു കൊടുക്കുവാൻ നഗരസഭ തീരുമാനിച്ചുവെങ്കിലും വാടക ഈടാക്കിക്കൊണ്ടിരിക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലർമാർ ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ നഗരസഭ തീരുമാനിത്തിനു സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ലെന്നു വൈസ് ചെയർമാൻ അറിയിച്ചു.