+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീക്കോട് കുടിവെള്ള വിതരണത്തിനു 78.5 കോടിയുടെ അനുമതി

മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടോട്ടി നഗരസഭയിൽ കുടിവെള്ള വിതരണത്തിനു 78.5 കോടി രൂപയുടെ പദ്ധതിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭ യോ
ചീക്കോട് കുടിവെള്ള വിതരണത്തിനു  78.5 കോടിയുടെ അനുമതി
മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടോട്ടി നഗരസഭയിൽ കുടിവെള്ള വിതരണത്തിനു 78.5 കോടി രൂപയുടെ പദ്ധതിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. 2050 ലെ ജനസംഖ്യ കണക്കാക്കി 13.6 ദശലക്ഷം ലിറ്റർ വെള്ളം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുക. നഗരസഭയിൽ ഇതിനായി ആകെ 205 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിക്കേണ്ടതുണ്ട്.

നിലവിലുള്ള ചേപ്പിലിക്കുന്ന്, ബ്ലോക്ക് ഓഫീസ്, കാളോത്ത്, മേലേപറന്പ്, മൂച്ചിക്കുണ്ട്, ടാങ്കുകൾക്ക് പുറമെ കുന്പളപ്പാറ, മേലങ്ങാടി, ചെമ്മലപറന്പ് എന്നിവിടങ്ങളിൽ മൂന്നു ടാങ്കുകൾ കൂടി സ്ഥാപിക്കും. ഈ പദ്ധതിയിലൂടെ നിലവിൽ ചീക്കോട് പദ്ധതിയിലുള്ള 41 എംഎൽസി വെള്ളത്തിനു പുറമെ 5.6 എംഎൽസി വെള്ളം കൂടി ശേഖരിക്കാൻ കഴിയും. മന്ത്രിസഭയുടെ അനമുതി ലഭിച്ച സാഹചര്യത്തിൽ തുടർ നടപടികൾക്ക് കിഫ്ബി ബോർഡ് ഭരണനാമതി നൽകും. തുടർന്നു ടെൻഡർ നടപടികളിലേക്കും നിർമാണ പ്രവൃത്തിയിലേക്കും കടക്കും.
More in Malappuram :