മറയൂർ: ടൗണിലെ സ്വകാര്യബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി എട്ടരലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങളിൽ ഒരാളെ മറയൂർ പോലീസ് പിടികൂടി. കാന്തല്ലൂർ കർശനാട് കാട്ടിപറന്പിൽ ഷണ്മുഖവേലി (40)നെയാണ് പിടികൂടിയത്. സഹോദരൻ ശക്തിവേൽ ഒളിവിലാണ്.
മറയൂരിൽ പ്രവർത്തിക്കുന്ന കഐൽഎം ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ മറയൂരിൽനിന്നും ഇന്നലെ രാവിലെ പിടികൂടിയത്. വള, മാല, കൈചെയിൻ തുടങ്ങി 389 ഗ്രാം വ്യാജസ്വർണമാണ് പലതവണയായി കഴിഞ്ഞ ഫെബ്രുവരിമുതൽ ഇവർ പണയപ്പെടുത്തി 8,52,219 രൂപ തട്ടിയത്. ബാങ്ക് ഓഡിറ്റർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്. മറയൂർ എസ്ഐ ജി.അജയകുമാർ, അഡിഷണൽ എസ്ഐ ടി.ആർ. രാജൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ ടി.എം.അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കും.
മറയൂരിൽ പ്രവർത്തിക്കുന്ന കഐൽഎം ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ മറയൂരിൽനിന്നും ഇന്നലെ രാവിലെ പിടികൂടിയത്. വള, മാല, കൈചെയിൻ തുടങ്ങി 389 ഗ്രാം വ്യാജസ്വർണമാണ് പലതവണയായി കഴിഞ്ഞ ഫെബ്രുവരിമുതൽ ഇവർ പണയപ്പെടുത്തി 8,52,219 രൂപ തട്ടിയത്. ബാങ്ക് ഓഡിറ്റർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്. മറയൂർ എസ്ഐ ജി.അജയകുമാർ, അഡിഷണൽ എസ്ഐ ടി.ആർ. രാജൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ ടി.എം.അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കും.