മറയൂർ: കാന്തല്ലൂർ ശീതകാല പച്ചക്കറി സംഭരിച്ച് കർഷകർക്ക് ന്യായവില വാഗ്ദാനംചെയ്ത വിഎഫ്പിസികെ ലേലവിപണി തകർക്കാൻ ഇടനിലക്കാർ ശ്രമിക്കുന്നതായി ആക്ഷേപം. വിഎഫ്പിസികെ വിപണിയിൽ കഴിഞ്ഞ ഓണത്തിനുശേഷം ലേലം നടന്നിട്ടില്ല. എന്നാൽ കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് എന്നീ പച്ചക്കറികൾ കർഷകരിൽനിന്നും ശേഖരിച്ച് സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പിന് നല്കുന്നുണ്ട്.
ദുരന്തംവിതച്ച മഴക്കാലത്തോടെയാണ് വിപണിയിൽ പച്ചക്കറി എത്താതെവന്നത്. ഓണക്കാലത്ത് ഒരുകിലോ പച്ചക്കറിപോലും സംഭരിക്കുന്നതിന് ഹോർട്ടികോർപ്പിന് കഴിഞ്ഞിരുന്നില്ല. ഈസാഹചര്യം മുതലാക്കി ഇടനിലക്കാരായ വ്യാപാരികൾ പറയുന്ന വിലയ്ക്ക് കർഷകർ പച്ചക്കറി നല്കേണ്ടിവന്നു.
സെലക്ഷൻ ബീൻസ്, ബട്ടർ ബീൻസ്, സോയ ബട്ടർ ബീൻസ്, മുരിങ്ങബീൻസ്, കുത്തു ബീൻസ്, വെളുത്തുള്ളി തുടങ്ങിയവ സംഭരിക്കുന്നതിന് ഹോർട്ടികോർപ് തയാറായതുമില്ല. അവർക്കുവേണ്ടത് കാരറ്റും കാബേജും ഉരുളക്കിഴങ്ങും മാത്രമാണ്. ഓണത്തിനുശേഷം 25 ടണ് പച്ചക്കറിയാണ് ഹോർട്ടികോർപ് സംഭരിച്ചത്. ഇവ സംഭരിച്ചവകയിൽ എട്ടുലക്ഷം രൂപ തിങ്കളാഴ്ചവരെ വിപണിക്ക് കുടിശിഖ നൽകാനുണ്ട്. മുൻപ് ലേല വിപണിയിൽനിന്നും പച്ചക്കറി വാങ്ങിയിരുന്ന ഇടനിലക്കാരായ വ്യാപാരികൾ ആറുലക്ഷം രൂപയും വിപണിക്ക് നല്കാനുണ്ട്. ഇതുമൂലം കർഷകർക്ക് കൃത്യസമയത്ത് നല്കിയ പച്ചക്കറിയുടെ വില നല്കുന്നതിന് വിപണി അധികൃതർക്ക് കഴിയുന്നില്ല.
വില കുറവായിട്ടാണെങ്കിലും രൊക്കം തുക ലഭിക്കുമെന്നതിനാൽ കർഷകരെ വ്യാപാരികളുടെ ചൊൽപടിയിലാക്കാൻ വ്യാപാരികൾക്കാകുന്നുമുണ്ട്. മുൻകൂർ തുക നല്കി വിളകൾ പല ഇടനിലക്കാരും ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിപണിയിൽ പച്ചക്കറി ലേലത്തിനായി എത്താതെവന്നത്. ലേലവിപണിയിൽ പച്ചക്കറി എത്തിയാൽ മാത്രമേ കർഷകർക്ക് ന്യായവില ലഭിക്കൂ. വിപണിയിൽ പച്ചക്കറി എത്താതായതോടെ വിലനിശ്ചയം ഇടനിലക്കാരുടേതായി മാറി.
കുടിശിഖ തുക നൽകി മറ്റു പച്ചക്കറികളുംകൂടി സംഭരിച്ച് ലേലവിപണി പ്രവർത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
ദുരന്തംവിതച്ച മഴക്കാലത്തോടെയാണ് വിപണിയിൽ പച്ചക്കറി എത്താതെവന്നത്. ഓണക്കാലത്ത് ഒരുകിലോ പച്ചക്കറിപോലും സംഭരിക്കുന്നതിന് ഹോർട്ടികോർപ്പിന് കഴിഞ്ഞിരുന്നില്ല. ഈസാഹചര്യം മുതലാക്കി ഇടനിലക്കാരായ വ്യാപാരികൾ പറയുന്ന വിലയ്ക്ക് കർഷകർ പച്ചക്കറി നല്കേണ്ടിവന്നു.
സെലക്ഷൻ ബീൻസ്, ബട്ടർ ബീൻസ്, സോയ ബട്ടർ ബീൻസ്, മുരിങ്ങബീൻസ്, കുത്തു ബീൻസ്, വെളുത്തുള്ളി തുടങ്ങിയവ സംഭരിക്കുന്നതിന് ഹോർട്ടികോർപ് തയാറായതുമില്ല. അവർക്കുവേണ്ടത് കാരറ്റും കാബേജും ഉരുളക്കിഴങ്ങും മാത്രമാണ്. ഓണത്തിനുശേഷം 25 ടണ് പച്ചക്കറിയാണ് ഹോർട്ടികോർപ് സംഭരിച്ചത്. ഇവ സംഭരിച്ചവകയിൽ എട്ടുലക്ഷം രൂപ തിങ്കളാഴ്ചവരെ വിപണിക്ക് കുടിശിഖ നൽകാനുണ്ട്. മുൻപ് ലേല വിപണിയിൽനിന്നും പച്ചക്കറി വാങ്ങിയിരുന്ന ഇടനിലക്കാരായ വ്യാപാരികൾ ആറുലക്ഷം രൂപയും വിപണിക്ക് നല്കാനുണ്ട്. ഇതുമൂലം കർഷകർക്ക് കൃത്യസമയത്ത് നല്കിയ പച്ചക്കറിയുടെ വില നല്കുന്നതിന് വിപണി അധികൃതർക്ക് കഴിയുന്നില്ല.
വില കുറവായിട്ടാണെങ്കിലും രൊക്കം തുക ലഭിക്കുമെന്നതിനാൽ കർഷകരെ വ്യാപാരികളുടെ ചൊൽപടിയിലാക്കാൻ വ്യാപാരികൾക്കാകുന്നുമുണ്ട്. മുൻകൂർ തുക നല്കി വിളകൾ പല ഇടനിലക്കാരും ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിപണിയിൽ പച്ചക്കറി ലേലത്തിനായി എത്താതെവന്നത്. ലേലവിപണിയിൽ പച്ചക്കറി എത്തിയാൽ മാത്രമേ കർഷകർക്ക് ന്യായവില ലഭിക്കൂ. വിപണിയിൽ പച്ചക്കറി എത്താതായതോടെ വിലനിശ്ചയം ഇടനിലക്കാരുടേതായി മാറി.
കുടിശിഖ തുക നൽകി മറ്റു പച്ചക്കറികളുംകൂടി സംഭരിച്ച് ലേലവിപണി പ്രവർത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.